പ്രവാസം എന്ന ജീവിതം
2011 ജൂണ്‍ 21 .......ഡല്‍ഹി എയർപോർട്ടിൽ നില്ക്കുമ്പോള് മനസ്സില്‍ ഒരായിരം ചിന്തകളായിരുന്നു.. ഏതാനും നിമിഷത്തിനകം എയർപോർട്ടിനുള്ളിലേക്ക് പോകണം.. ഞാന്‍ അപ്പായോടു കൂടുതല്‍ ചേര്‍ന്ന് നിന്നു.ജീവിതത്തില്‍ തനിച്ചാകുന്നതിന്റെ ഭയം എന്നെ മൂടി പൊതിയുന്നുണ്ടാരുന്നു..ഏജെന്റു തോമസ് ചേട്ടന് വന്നു പറഞ്ഞു അകത്തേക്ക് പൊയ്ക്കോളൂ.. ഇനി സമയം കളയണ്ട..അപ്പയുടെ മുഖത്തേക്ക് ഞാന്‍ സങ്കടത്തോടെ നോക്കി.അത്രയും വിഷമം ആ മുഖത്ത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.പെട്ടന്ന് അപ്പായെ കെട്ടിപ്പിടിച്ചു ഒരു ഉമ്മയും കൊടുത്തു ഞാന്‍ തിരിഞ്ഞു നോക്കാതെ അകത്തേക്ക് നടന്നു..അകത്തു കടന്നു ഗ്ലാസിലൂടെ വെളിയിലേക്ക് നോക്കി..ആളുകൾക്കിടയിൽ അപ്പഴും എന്നെ തന്നെ നോക്കി എന്റെ അപ്പ.. എന്റെ കൂടെ രണ്ടു പേര് ഉണ്ട് . അവര്‍ മധിനയിലേക്കാണ് .. അതില്‍ ഒരാളുടെ അങ്കിള്‍ എയർപോർട്ടിലെ തന്നെ ഓഫീസര്‍ ആണ്.. അദേഹം വന്നു ഞങ്ങളെ കൂട്ടികൊണ്ടു പോയി എന്തൊക്കെയോ ഫോം തന്നു പൂരിപ്പിക്കാൻ .അതിന്റെ ഇടയില്‍ കയ്യിലുണ്ടാരുന്ന പൈസ മാറ്റി റിയാല്‍ വാങ്ങി.. എല്ലാം കഴിഞ്ഞു ഫ്ലൈറ്റിന് വേണ്ടിയുള്ള കാത്തിരുപ്പ്.. എനിക്ക് മുന്നേ പോയ സുഹൃത്തുക്കൾ പറഞ്ഞു അറിഞ്ഞ സൗദി.. മനസ്സില്‍ ഒരു ചിത്രം ഉണ്ട്.എന്നെ പോലെ കുറെ നേഴ്സ്ന്മാർ ഉണ്ട് സൗദിക്കു പോകാൻ .കൂടുതല്‍പേരും മധിനയ്ക്ക് ആണ്.. എന്റെ സ്ഥലത്തേക്ക് ഉള്ള ആരെയും ഞാന്‍ കണ്ടില്ല..ഫ്ലൈറ്റിനുള്ള സമയം ആയി.. ഫ്ലൈറ്റിലേക്ക് കയറാന്‍ ക്യു നില്‍ക്കുകയാണ്.. അപ്പൊ ഒരു പർദ ഇട്ട മുഖം എന്നെ തന്നെ നോക്കുന്നു.. നല്ല പരിചയം.. എവിടെയോ ഞാന്‍ കണ്ടിട്ടുണ്ട്.. അവള് എന്റെ പേര് വിളിച്ചു.. ഓര്മ ഉണ്ടോ എന്നെ എന്ന് ചോദിച്ചു. റെസലിനെ ഓര്മ ഉണ്ടോ? ഞാന്‍ റെസലിന്റെ പെങ്ങള് റോസില ആണ്.. റെസല്‍ എന്റെ കൂടെ സ്കൂളില്‍ പഠിച്ചത് ആണ്.ഇവളും.പരിചയം ഉള്ള ഒരാളെ എങ്കിലും കണ്ടല്ലോ .. ആശ്വാസം.പക്ഷെ അവള് മധീനയ്ക്ക് ആണ്.റിയാദ് വരെ ഒരു ഫ്ലൈറ്റില്‍ ഉണ്ട്.അത്രേം സമാധാനം.ഫ്ലൈറ്റിനുള്ളില്‍ കയറി.എന്റെ സീറ്റിന്റെ അപ്പുറവും ഇപ്പുറവും രണ്ടു ചേട്ടന്മാര്...,എന്തായാലും അവരുടെ നടുവില്‍ ഉള്ള എന്റെ സീറ്റില്‍ ഞാനും ഇരുന്നു.ചുറ്റും ഒന്ന് നോക്കി.ഇടതു വശതൂന്നു ഒരു കിളിമൊഴി.. ആ ചേട്ടനോട് പറഞ്ഞിട്ട് ഇപ്പറത്തേക്ക് വന്നു ഇരിക്ക്..എന്റെ അടുത്തതിന്റെ അടുത്ത സീറ്റിലെ ചേച്ചി ആണ്.. എനിക്ക് സംശയം ഫ്ലൈറ്റില്‍ ഒക്കെ അങ്ങനെ സീറ്റ് മാറി ഇരിക്കാന്‍ പറ്റുമോ. ചേച്ചീ പറഞ്ഞു കുഴപ്പം ഇല്ല.. പറഞ്ഞു നോക്ക് ആ ചേട്ടനോട്.അപ്പൊ ആ ചേട്ടന് ഏതു നാട്ടുകാരനാ എന്ന് അറിയില്ല.. ഞാന്‍ മലയാളത്തിൽ ചേട്ടാ എന്ന് വിളിച്ചു തുടങ്ങി.. അപ്പൊ ചേട്ടന് ക്യാ എന്ന് തിരിച്ചു ചോദിച്ചു.. ഓ ഹിന്ദികാരന് ആണല്ലേ.. ഹിന്ദി നമ്മുക്ക് നോ പ്രോബ്ലം..ചേട്ടനോട് അല്ല ഭൈയ്യായോടു കാര്യം പറഞ്ഞു.. പാവം ഭൈയാ പറഞ്ഞ ഉടനെ സമ്മതിച്ചു.. അങ്ങനെ ഞാനും ചേച്ചിയും അടുത്തടുത്ത് ഇരുന്നു.. പറഞ്ഞു വന്നപ്പോ ചേച്ചീയും എന്റെ സ്ഥലത്തേക്കാണ്.. (ഈശ്വരനിലുള്ള എന്റെ വിശ്വാസം വീണ്ടും വീണ്ടും കൂടി).പേടിയുടെ പേമാരി പെയ്യുന്നതിന്റെ ഇടയില്‍ ആരോ സമാധാനത്തിന്റെ കുട നിവര്‍ത്തിയ പോലെ..വീണ്ടും അപ്പയുടെ മുഖം മനസ്സിലേക്ക്..ഫോണ്‍ എടുത്തു അപ്പായെ വിളിച്ചു.ഇനി എപ്പോ വിളിക്കും എന്ന് അറിയില്ലാ.. അപ്പാ ഡല്‍ഹിയില്‍ ആദ്യമായിട്ടാണ്.. എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്ക് തനിയെ പോകണം.. എനിക്ക് അതാണ് പേടി..ഞാന്‍ വഴി ഒക്കെ പറഞ്ഞു കൊടുത്തു.ഫോണ്‍ കട്ട് ആകി.. അപ്പാടെ കാര്യം ഓര്‍ത്തു എനിക്ക് സമാധാനിക്കാന്‍ പറ്റുന്നില്ല.. എങ്ങനെ തനിയെ പോകും. ഹോട്ടലില്‍ എത്തി എന്ന് ഞാന്‍ എങ്ങനെ അറിയും.തിരിച്ചു നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കെറ്റും ഇല്ല.വീണ്ടും മനസ്സില്‍ പേടി.. അമ്മയെ വിളിച്ചു.. ഫ്ലൈറ്റില്‍ കയറി.അങ്ങ് ചെന്ന് വിളിക്കാം പറഞ്ഞു. അപ്പുറത്ത് അമ്മ കരയുകയാണ്.ഞാന്‍ ഫോണ്‍ കട്ട് ആക്കി കണ്ണടച്ച് ഇരുന്നു.എനിക്കറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു . എയര്‍ ഹോസ്റ്റെസ് വന്നു എന്തൊക്കെയോ പറയുന്നു.. ഫ്ലൈറ്റ് പൊങ്ങാന്‍ പോകുകയാണ് എന്ന് ചേച്ചീ പറഞ്ഞു.ഫ്ലൈറ്റ് നീങ്ങാന്‍ തുടങ്ങി.അത് പൊങ്ങി പറന്നു തുടങ്ങി.എന്റെ ചിന്തകളും.ചേച്ചീ എന്തൊക്കെയോ എന്നോട് പറയുന്നുണ്ട്..ഞാന്‍ തിരിച്ചും..എല്ലാവരും ടി വി ഓണ്‍ ആക്കാനുള്ള ശ്രെമത്തില്‍ ആണ്..ഞാനും ഒരു ഹിന്ദി സിനിമ ഒക്കെ പ്ലേ ചെയ്തു കണ്ടോണ്ടിരികുകയാണ്.അപ്പുറത്തിരിക്കുന്ന ചേട്ടന്റെ ടി വി യില്‍ ഒന്നും വരുന്നില്ല.. എന്റെ സഹായം ചോദിച്ചു. ഞാന്‍ എന്തൊക്കെയോ ചെയ്തു എന്തായാലും സിനിമയുടെ ലിസ്റ്റ് വന്നു.. ചേട്ടന് പറഞ്ഞ ഏതോ ഒരു സിനിമ വച്ച് കൊടുത്തു വീണ്ടും എന്റെ സിനിമയിലേക്ക്..അപപ്ഴേക്കും ആഹാരം വന്നു.. കഴിക്കാന്‍ തോന്നിയ്യില്ല.. മനസ്സ് നിറയെ അപ്പ ആണ്.. ഹോട്ടലില്‍ എത്തിയോ.വല്ലതും കഴിച്ചോ... പോകാനുള്ള ടിക്കറ്റ് എന്തായി.. ഞാന്‍ കഴിച്ചില്ല.. വീണ്ടും കണ്ണടച്ച് ഇരുന്നു..അങ്ങനെ ഇരുന്നു ഉറങ്ങി പോയി.. നാല് മണിക്കൂറിനു ശേഷം റിയാദ് എത്തി.. മധിനയക്ക് പോകാനുള്ളവര്‍ അവിടെ ഇറങ്ങേണ്ട .. ഈ ഫ്ലൈറ്റ് അങ്ങോട്ടേക്കു ഉള്ളതാണ്..ബാക്കി ഉള്ളവര്‍ എല്ലാവരും ഇറങ്ങി.. ഞാന്‍ റോസിലയുടെയും എന്റെ കൂടെ ഉണ്ടായിരുന്നവരുടേയും മുഖങ്ങൾ സീറ്റില്‍ ഇരിക്കുന്നവരുടെഇടയില് തിരഞ്ഞു .. എങ്ങും കണ്ടില്ല.. നേരത്തെ പരിചയപ്പെട്ട ചേച്ചിയുടെ കൂടെ റിയാദ് എയർപോർട്ടിനകത്തേക്ക് . നല്ല ഭംഗി ഉള്ള എയര്‍പോര്‍ട്ട്..അത് ആസ്വദിക്കാന്‍ മനസ്സ് അനുവദിച്ചില്ല.. എങ്ങനെയും അപ്പായെ ഒന്ന് വിളിക്കണം..അതിനു മുന്നേ കുറെ കലാപരിപാടികള്‍ ഉണ്ട് ചേച്ചീ ഒര്മിപിച്ചു.. ഇമിഗ്രേഷൻ ,ലെഗേജ് എടുക്കല്‍ അങ്ങനെ തുടങ്ങി കുറെ പരിപാടികള്‍....,, അപ്പഴേക്കും ഗസ്സിം (എനിക്ക് പോകാനുള്ളസ്ഥലം) ലേക്ക് പോകാനുള്ള കുറെ പേരെ കണ്ടു..പിന്നെ ഞങ്ങള്‍ ഒന്നിച്ചായ് നടത്തം.. ഞങ്ങളെ നയിക്കുനത് അവധി കഴിഞ്ഞു തിരിച്ചെത്തിയ ഒരു ചേച്ചീയാണ്. ചേച്ചി പറയുന്നത് പോലെ ഒക്കെ ചെയ്തു നല്ല അനുസരണ ഉള്ള കുട്ടികളെ പോലെ ഞങ്ങള്‍ കൂടെ നടന്നു.. ലഗേജു ഒക്കെ എടുത്തു ഡോമെസ്റിക് ഫ്ലൈറ്റിന്റെ വെയിറ്റിംഗ് ലോബിയിലേക്ക്..അവിടെ എത്തി ലഗേജു ഒക്കെ ഒരിടത്തു വെച്ചപ്പോഴേക്കും മഞ്ഞ യൂണിഫോം ധരിച്ച ചേട്ടന്മാര് സിം വേണോ സിം വേണോ ചോദിച്ചു എത്താന്‍ തുടങ്ങി.. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.. അവസാനം വാങ്ങാം എന്ന് തീരുമാനം ആയി.ഒരു സിം നു ഇരുപത്തഞ്ചു റിയാല്‍.. .എനിക്ക് കിട്ടിയ സിം ന്റെ പേര് മൊബിലി..പിന്നെ ഒട്ടും താമസിചില്ല ഫോണ്‍ ഓണ്‍ ആക്കി അപ്പയെ വിളിച്ചു.. അപ്പ ഹോട്ടലില്‍ എത്തി.. ആഹാരം കഴിച്ചു.. നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് വൈകുന്നേരതേക്കു ശെരി ആകും....
എല്ലാം കേട്ടപ്പോള്‍ പകുതി സമാധാനം ആയി.. എന്റെ വിവരങ്ങള്‍ ഒക്കെ പറഞ്ഞു പിന്നെ വിളിക്കാം പറഞ്ഞു ഫോണ്‍ കട്ട് ആക്കി.. അപ്പോള്‍ സമയം ഉച്ചക്ക് രണ്ടു മണി ആയിട്ടുണ്ട്.. , രാത്രി എട്ടു മണിക്ക് ആണ് ഗസ്സിമിലേക്ക് ഉള്ള ഫ്ലൈറ്റ്.. ചെറുതായി വിശപ്പ് തല പൊക്കി തുടങ്ങി!!കഴിക്കാന്‍ ഒന്നും കിട്ടില്ലെന് മനസിലായപ്പോ ആശാന് (വിശപ്പ്)) ))) )പതുക്കെ ഉറങ്ങി തുടങ്ങി).രാത്രി എട്ടുമണിക്ക് വീണ്ടും ഗസ്സിമിലേക്കുള്ള ഫ്ലൈറ്റില്‍.....,, മുക്കാല്‍ മണിക്കൂറിന്നുള്ളില്‍ ഗസ്സിമില് എത്തി...വീണ്ടും ആശങ്കയും പേടിയും ഒക്കെ മനസിന്നോട് സംസാരിക്കാന്‍ തുടങ്ങിയുട്ടുണ്ട്,ഇവിടുന്ന് ഇനി എങ്ങോട്ട് എന്ന് അറിയിലല്ലോ . ഫ്ലൈറ്റില്‍ നിന്നും ഇറങ്ങി ലഗേജു എടുത്തു ഞങ്ങള്‍
exit door ന്റെ അരികിലേക്ക് നടന്നു...സത്യം പറഞ്ഞാല്‍ ഇനി എങ്ങോട്ട് പോകണം ആരേലും കൊണ്ട് പോകാന്‍ വരുമോ ഒന്നും അറിയില്ല.. രാത്രി ഒന്‍പതര സമയം ആയിട്ടുണ്ട്..,, ദാഹിക്കുന്നുണ്ട് ,വിശക്കുന്നുണ്ട്.ഏജന്റ് കയ്യില്‍ തന്ന വെള്ള എന്‍വലപ്പ് നെഞ്ചോടു ചേര്‍ത്ത് പിടിച്ചിട്ടുണ്ട് എല്ലാവരും.. അതില്‍ സൗദി മിനിസ്ട്രിയുടെ എംബ്ലം ഉണ്ട്.. അതാണ് ഞങ്ങളുടെ തിരിച്ചറിയല്‍ രേഖ.. അത് കണ്ടിട്ടാണ് ഞങ്ങളെ കൊണ്ട് പോകാന്‍ വരുന്നവര്‍ ഞങ്ങളെ തിരിച്ചറിയുന്നത്..,, കാലാകാലങ്ങളായി നടക്കുന്ന ഒരു സമ്പ്രദായം.exit door ന്റെ അടുത്ത് കണ്ട ഒരു അറബിയോട് ഞങ്ങളില്‍ ഒരാള്‍ കാര്യം പറഞ്ഞു.ഇരിക്കാന്‍ ഉള്ള സ്ഥലം കാണിച്ചു തന്നു അവിടെ പോയി ഇരുന്നോളൂ..നിങ്ങളുടെ അധികാരികളോട് ഞങ്ങള്‍ വിവരം അറിയിച്ചോളാം എന്ന് ഉറപ്പും തന്നു..വീണ്ടും കാത്തിരിപ്പ്.എല്ലാവര്ക്കും വിശക്കുന്നുണ്ട് ,ദാഹിക്കുന്നുണ്ട്.. ആരോ എവിടുന്നോ ഒരു കുപ്പി വെള്ളം കൊണ്ട് വന്നു.പതിനാലു പേര്‍ക്കും ഒരിറക്ക് വെള്ളം കിട്ടി.ഗേറ്റ് കടന്നു വരുന്ന ഓരോ അറബികളെ കാണുമ്പോഴും പ്രതീക്ഷയുടെ ഒരു വെട്ടം എല്ലാവരുടെയും മുഖത്ത് മിന്നും.. ഞങ്ങളെ മൈന്‍ഡ് ചെയ്യാതെ അവര്‍ കടന്നു പോകുമ്പോ ആ വെട്ടം താനേ അണയും.. അങ്ങനെ രാത്രി പതിനൊന്നു മണിയോളം ആയി.. ഒരു അറബിചെട്ടന് ഞങ്ങളുടെ അടുത്തേക്ക് വന്നു.കയ്യിലുള്ള എന്‍വലപ്പ് മേടിച്ചു പരിശോധിച്ചു ഞങ്ങളില്‍ രണ്ടു പേര് മാത്രം അയാളുടെ കൂടെ ചെല്ലാന്‍ പറഞ്ഞു.ആ അറബി ചേട്ടന് കിംഗ് ഫഹദ് ഹോസ്പിറ്റലിലെ ഡ്രൈവര്‍ ആണ്.ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള രണ്ടു പേര്‍ക്ക് മാത്രമേ അവിടെ പോസ്റ്റിംഗ് ഉള്ളു.അവരെ മാത്രമേ ആ വണ്ടിയില്‍ കൊണ്ട് പോകു.. അങ്ങനെ അവര്‍ പോയി ആ അറബിചെട്ടന്റെ കൂടെ .ബാക്കി ഉള്ളവര്‍ വീണ്ടും കാത്തിരിപ്പിന്റെ മയക്കത്തിലേക്കും.ഏകദേശം പന്ത്രണ്ടര ആയപ്പോള്‍ വേറെ ഒരു അറബി ചേട്ടന് ഞങ്ങളുടെ അടുത്തേക്ക് വന്നു.. എല്ലാവരുടെയും കയ്യിലെ എന്‍വലപ്പ് വാങ്ങി പരിശോധിച്ചു..exit door ന്റെ അടുത്ത് കണ്ട അറബി ചേട്ടനോട് എന്തോ സംസാരിച്ചു.. എല്ലാവരും ചെന്ന് പുറത്തു കാണുന്ന വണ്ടിയില്‍ കയറാന്‍ പറഞ്ഞു.. ആശ്വാസം എല്ലാവരും ഒന്നിച്ചാണല്ലോ.. അങ്ങനെ സൗദി മണ്ണില്‍ കാലു കുത്തി ആ വണ്ടിയില്‍ കയറി.. എനിക്ക് കിട്ടിയ സൈഡ് സീറ്റില്‍ ഇരുന്നു പുറംകാഴ്ചകളിലേക്ക് എത്തി നോക്കി ഞാന്‍ , എല്ലാവരും ക്ഷീണിച്ചു അവശരായി മിണ്ടാതെ ഇരിക്കുകയാണ്.. പുറത്തെ ആകാശത്ത് അറബി നക്ഷത്രങ്ങള്‍ അറബി അമ്പിളി മാമന്,എല്ലാം അറബികള്‍.,നമ്മുടെ ചിന്തകള്‍ പോലും പര്‍ദ ഇട്ടാണ് വരുന്നത്.. പര്‍ദ ഇട്ട ചിന്തകള്‍ എന്നെ എങ്ങോട്ടൊക്കെയോ കൊണ്ട് പോയി.. അപ്പയുടെ അടുത്തേക്ക്.വീട്ടിലേക്കു ,ഇനിയും എന്തെന്നുള്ള ആശങ്കയിലേക്ക്....
രാത്രിയുടെ ഇരുട്ടിലേക്ക് ആ വണ്ടി ഞങ്ങളെയും കൊണ്ട് നീങ്ങുകയാണ്.. ഈ രാത്രി ഈ മാരുഭൂമി ഇനി ഞങ്ങള്‍ക്ക് ഒരുക്കി വച്ചിരിക്കുന്ന കാഴ്ചകള്‍ എന്തെന്ന് അറിയാതെ ഞങ്ങളും..............................
കഥ തുടരും
2011 ജൂണ്‍ 21 .......ഡല്‍ഹി എയർപോർട്ടിൽ നില്ക്കുമ്പോള് മനസ്സില്‍ ഒരായിരം ചിന്തകളായിരുന്നു.. ഏതാനും നിമിഷത്തിനകം എയർപോർട്ടിനുള്ളിലേക്ക് പോകണം.. ഞാന്‍ അപ്പായോടു കൂടുതല്‍ ചേര്‍ന്ന് നിന്നു.ജീവിതത്തില്‍ തനിച്ചാകുന്നതിന്റെ ഭയം എന്നെ മൂടി പൊതിയുന്നുണ്ടാരുന്നു..ഏജെന്റു തോമസ് ചേട്ടന് വന്നു പറഞ്ഞു അകത്തേക്ക് പൊയ്ക്കോളൂ.. ഇനി സമയം കളയണ്ട..അപ്പയുടെ മുഖത്തേക്ക് ഞാന്‍ സങ്കടത്തോടെ നോക്കി.അത്രയും വിഷമം ആ മുഖത്ത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.പെട്ടന്ന് അപ്പായെ കെട്ടിപ്പിടിച്ചു ഒരു ഉമ്മയും കൊടുത്തു ഞാന്‍ തിരിഞ്ഞു നോക്കാതെ അകത്തേക്ക് നടന്നു..അകത്തു കടന്നു ഗ്ലാസിലൂടെ വെളിയിലേക്ക് നോക്കി..ആളുകൾക്കിടയിൽ അപ്പഴും എന്നെ തന്നെ നോക്കി എന്റെ അപ്പ.. എന്റെ കൂടെ രണ്ടു പേര് ഉണ്ട് . അവര്‍ മധിനയിലേക്കാണ് .. അതില്‍ ഒരാളുടെ അങ്കിള്‍ എയർപോർട്ടിലെ തന്നെ ഓഫീസര്‍ ആണ്.. അദേഹം വന്നു ഞങ്ങളെ കൂട്ടികൊണ്ടു പോയി എന്തൊക്കെയോ ഫോം തന്നു പൂരിപ്പിക്കാൻ .അതിന്റെ ഇടയില്‍ കയ്യിലുണ്ടാരുന്ന പൈസ മാറ്റി റിയാല്‍ വാങ്ങി.. എല്ലാം കഴിഞ്ഞു ഫ്ലൈറ്റിന് വേണ്ടിയുള്ള കാത്തിരുപ്പ്.. എനിക്ക് മുന്നേ പോയ സുഹൃത്തുക്കൾ പറഞ്ഞു അറിഞ്ഞ സൗദി.. മനസ്സില്‍ ഒരു ചിത്രം ഉണ്ട്.എന്നെ പോലെ കുറെ നേഴ്സ്ന്മാർ ഉണ്ട് സൗദിക്കു പോകാൻ .കൂടുതല്‍പേരും മധിനയ്ക്ക് ആണ്.. എന്റെ സ്ഥലത്തേക്ക് ഉള്ള ആരെയും ഞാന്‍ കണ്ടില്ല..ഫ്ലൈറ്റിനുള്ള സമയം ആയി.. ഫ്ലൈറ്റിലേക്ക് കയറാന്‍ ക്യു നില്‍ക്കുകയാണ്.. അപ്പൊ ഒരു പർദ ഇട്ട മുഖം എന്നെ തന്നെ നോക്കുന്നു.. നല്ല പരിചയം.. എവിടെയോ ഞാന്‍ കണ്ടിട്ടുണ്ട്.. അവള് എന്റെ പേര് വിളിച്ചു.. ഓര്മ ഉണ്ടോ എന്നെ എന്ന് ചോദിച്ചു. റെസലിനെ ഓര്മ ഉണ്ടോ? ഞാന്‍ റെസലിന്റെ പെങ്ങള് റോസില ആണ്.. റെസല്‍ എന്റെ കൂടെ സ്കൂളില്‍ പഠിച്ചത് ആണ്.ഇവളും.പരിചയം ഉള്ള ഒരാളെ എങ്കിലും കണ്ടല്ലോ .. ആശ്വാസം.പക്ഷെ അവള് മധീനയ്ക്ക് ആണ്.റിയാദ് വരെ ഒരു ഫ്ലൈറ്റില്‍ ഉണ്ട്.അത്രേം സമാധാനം.ഫ്ലൈറ്റിനുള്ളില്‍ കയറി.എന്റെ സീറ്റിന്റെ അപ്പുറവും ഇപ്പുറവും രണ്ടു ചേട്ടന്മാര്...,എന്തായാലും അവരുടെ നടുവില്‍ ഉള്ള എന്റെ സീറ്റില്‍ ഞാനും ഇരുന്നു.ചുറ്റും ഒന്ന് നോക്കി.ഇടതു വശതൂന്നു ഒരു കിളിമൊഴി.. ആ ചേട്ടനോട് പറഞ്ഞിട്ട് ഇപ്പറത്തേക്ക് വന്നു ഇരിക്ക്..എന്റെ അടുത്തതിന്റെ അടുത്ത സീറ്റിലെ ചേച്ചി ആണ്.. എനിക്ക് സംശയം ഫ്ലൈറ്റില്‍ ഒക്കെ അങ്ങനെ സീറ്റ് മാറി ഇരിക്കാന്‍ പറ്റുമോ. ചേച്ചീ പറഞ്ഞു കുഴപ്പം ഇല്ല.. പറഞ്ഞു നോക്ക് ആ ചേട്ടനോട്.അപ്പൊ ആ ചേട്ടന് ഏതു നാട്ടുകാരനാ എന്ന് അറിയില്ല.. ഞാന്‍ മലയാളത്തിൽ ചേട്ടാ എന്ന് വിളിച്ചു തുടങ്ങി.. അപ്പൊ ചേട്ടന് ക്യാ എന്ന് തിരിച്ചു ചോദിച്ചു.. ഓ ഹിന്ദികാരന് ആണല്ലേ.. ഹിന്ദി നമ്മുക്ക് നോ പ്രോബ്ലം..ചേട്ടനോട് അല്ല ഭൈയ്യായോടു കാര്യം പറഞ്ഞു.. പാവം ഭൈയാ പറഞ്ഞ ഉടനെ സമ്മതിച്ചു.. അങ്ങനെ ഞാനും ചേച്ചിയും അടുത്തടുത്ത് ഇരുന്നു.. പറഞ്ഞു വന്നപ്പോ ചേച്ചീയും എന്റെ സ്ഥലത്തേക്കാണ്.. (ഈശ്വരനിലുള്ള എന്റെ വിശ്വാസം വീണ്ടും വീണ്ടും കൂടി).പേടിയുടെ പേമാരി പെയ്യുന്നതിന്റെ ഇടയില്‍ ആരോ സമാധാനത്തിന്റെ കുട നിവര്‍ത്തിയ പോലെ..വീണ്ടും അപ്പയുടെ മുഖം മനസ്സിലേക്ക്..ഫോണ്‍ എടുത്തു അപ്പായെ വിളിച്ചു.ഇനി എപ്പോ വിളിക്കും എന്ന് അറിയില്ലാ.. അപ്പാ ഡല്‍ഹിയില്‍ ആദ്യമായിട്ടാണ്.. എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്ക് തനിയെ പോകണം.. എനിക്ക് അതാണ് പേടി..ഞാന്‍ വഴി ഒക്കെ പറഞ്ഞു കൊടുത്തു.ഫോണ്‍ കട്ട് ആകി.. അപ്പാടെ കാര്യം ഓര്‍ത്തു എനിക്ക് സമാധാനിക്കാന്‍ പറ്റുന്നില്ല.. എങ്ങനെ തനിയെ പോകും. ഹോട്ടലില്‍ എത്തി എന്ന് ഞാന്‍ എങ്ങനെ അറിയും.തിരിച്ചു നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കെറ്റും ഇല്ല.വീണ്ടും മനസ്സില്‍ പേടി.. അമ്മയെ വിളിച്ചു.. ഫ്ലൈറ്റില്‍ കയറി.അങ്ങ് ചെന്ന് വിളിക്കാം പറഞ്ഞു. അപ്പുറത്ത് അമ്മ കരയുകയാണ്.ഞാന്‍ ഫോണ്‍ കട്ട് ആക്കി കണ്ണടച്ച് ഇരുന്നു.എനിക്കറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു . എയര്‍ ഹോസ്റ്റെസ് വന്നു എന്തൊക്കെയോ പറയുന്നു.. ഫ്ലൈറ്റ് പൊങ്ങാന്‍ പോകുകയാണ് എന്ന് ചേച്ചീ പറഞ്ഞു.ഫ്ലൈറ്റ് നീങ്ങാന്‍ തുടങ്ങി.അത് പൊങ്ങി പറന്നു തുടങ്ങി.എന്റെ ചിന്തകളും.ചേച്ചീ എന്തൊക്കെയോ എന്നോട് പറയുന്നുണ്ട്..ഞാന്‍ തിരിച്ചും..എല്ലാവരും ടി വി ഓണ്‍ ആക്കാനുള്ള ശ്രെമത്തില്‍ ആണ്..ഞാനും ഒരു ഹിന്ദി സിനിമ ഒക്കെ പ്ലേ ചെയ്തു കണ്ടോണ്ടിരികുകയാണ്.അപ്പുറത്തിരിക്കുന്ന ചേട്ടന്റെ ടി വി യില്‍ ഒന്നും വരുന്നില്ല.. എന്റെ സഹായം ചോദിച്ചു. ഞാന്‍ എന്തൊക്കെയോ ചെയ്തു എന്തായാലും സിനിമയുടെ ലിസ്റ്റ് വന്നു.. ചേട്ടന് പറഞ്ഞ ഏതോ ഒരു സിനിമ വച്ച് കൊടുത്തു വീണ്ടും എന്റെ സിനിമയിലേക്ക്..അപപ്ഴേക്കും ആഹാരം വന്നു.. കഴിക്കാന്‍ തോന്നിയ്യില്ല.. മനസ്സ് നിറയെ അപ്പ ആണ്.. ഹോട്ടലില്‍ എത്തിയോ.വല്ലതും കഴിച്ചോ... പോകാനുള്ള ടിക്കറ്റ് എന്തായി.. ഞാന്‍ കഴിച്ചില്ല.. വീണ്ടും കണ്ണടച്ച് ഇരുന്നു..അങ്ങനെ ഇരുന്നു ഉറങ്ങി പോയി.. നാല് മണിക്കൂറിനു ശേഷം റിയാദ് എത്തി.. മധിനയക്ക് പോകാനുള്ളവര്‍ അവിടെ ഇറങ്ങേണ്ട .. ഈ ഫ്ലൈറ്റ് അങ്ങോട്ടേക്കു ഉള്ളതാണ്..ബാക്കി ഉള്ളവര്‍ എല്ലാവരും ഇറങ്ങി.. ഞാന്‍ റോസിലയുടെയും എന്റെ കൂടെ ഉണ്ടായിരുന്നവരുടേയും മുഖങ്ങൾ സീറ്റില്‍ ഇരിക്കുന്നവരുടെഇടയില് തിരഞ്ഞു .. എങ്ങും കണ്ടില്ല.. നേരത്തെ പരിചയപ്പെട്ട ചേച്ചിയുടെ കൂടെ റിയാദ് എയർപോർട്ടിനകത്തേക്ക് . നല്ല ഭംഗി ഉള്ള എയര്‍പോര്‍ട്ട്..അത് ആസ്വദിക്കാന്‍ മനസ്സ് അനുവദിച്ചില്ല.. എങ്ങനെയും അപ്പായെ ഒന്ന് വിളിക്കണം..അതിനു മുന്നേ കുറെ കലാപരിപാടികള്‍ ഉണ്ട് ചേച്ചീ ഒര്മിപിച്ചു.. ഇമിഗ്രേഷൻ ,ലെഗേജ് എടുക്കല്‍ അങ്ങനെ തുടങ്ങി കുറെ പരിപാടികള്‍....,, അപ്പഴേക്കും ഗസ്സിം (എനിക്ക് പോകാനുള്ളസ്ഥലം) ലേക്ക് പോകാനുള്ള കുറെ പേരെ കണ്ടു..പിന്നെ ഞങ്ങള്‍ ഒന്നിച്ചായ് നടത്തം.. ഞങ്ങളെ നയിക്കുനത് അവധി കഴിഞ്ഞു തിരിച്ചെത്തിയ ഒരു ചേച്ചീയാണ്. ചേച്ചി പറയുന്നത് പോലെ ഒക്കെ ചെയ്തു നല്ല അനുസരണ ഉള്ള കുട്ടികളെ പോലെ ഞങ്ങള്‍ കൂടെ നടന്നു.. ലഗേജു ഒക്കെ എടുത്തു ഡോമെസ്റിക് ഫ്ലൈറ്റിന്റെ വെയിറ്റിംഗ് ലോബിയിലേക്ക്..അവിടെ എത്തി ലഗേജു ഒക്കെ ഒരിടത്തു വെച്ചപ്പോഴേക്കും മഞ്ഞ യൂണിഫോം ധരിച്ച ചേട്ടന്മാര് സിം വേണോ സിം വേണോ ചോദിച്ചു എത്താന്‍ തുടങ്ങി.. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.. അവസാനം വാങ്ങാം എന്ന് തീരുമാനം ആയി.ഒരു സിം നു ഇരുപത്തഞ്ചു റിയാല്‍.. .എനിക്ക് കിട്ടിയ സിം ന്റെ പേര് മൊബിലി..പിന്നെ ഒട്ടും താമസിചില്ല ഫോണ്‍ ഓണ്‍ ആക്കി അപ്പയെ വിളിച്ചു.. അപ്പ ഹോട്ടലില്‍ എത്തി.. ആഹാരം കഴിച്ചു.. നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് വൈകുന്നേരതേക്കു ശെരി ആകും....
എല്ലാം കേട്ടപ്പോള്‍ പകുതി സമാധാനം ആയി.. എന്റെ വിവരങ്ങള്‍ ഒക്കെ പറഞ്ഞു പിന്നെ വിളിക്കാം പറഞ്ഞു ഫോണ്‍ കട്ട് ആക്കി.. അപ്പോള്‍ സമയം ഉച്ചക്ക് രണ്ടു മണി ആയിട്ടുണ്ട്.. , രാത്രി എട്ടു മണിക്ക് ആണ് ഗസ്സിമിലേക്ക് ഉള്ള ഫ്ലൈറ്റ്.. ചെറുതായി വിശപ്പ് തല പൊക്കി തുടങ്ങി!!കഴിക്കാന്‍ ഒന്നും കിട്ടില്ലെന് മനസിലായപ്പോ ആശാന് (വിശപ്പ്)) ))) )പതുക്കെ ഉറങ്ങി തുടങ്ങി).രാത്രി എട്ടുമണിക്ക് വീണ്ടും ഗസ്സിമിലേക്കുള്ള ഫ്ലൈറ്റില്‍.....,, മുക്കാല്‍ മണിക്കൂറിന്നുള്ളില്‍ ഗസ്സിമില് എത്തി...വീണ്ടും ആശങ്കയും പേടിയും ഒക്കെ മനസിന്നോട് സംസാരിക്കാന്‍ തുടങ്ങിയുട്ടുണ്ട്,ഇവിടുന്ന് ഇനി എങ്ങോട്ട് എന്ന് അറിയിലല്ലോ . ഫ്ലൈറ്റില്‍ നിന്നും ഇറങ്ങി ലഗേജു എടുത്തു ഞങ്ങള്‍
exit door ന്റെ അരികിലേക്ക് നടന്നു...സത്യം പറഞ്ഞാല്‍ ഇനി എങ്ങോട്ട് പോകണം ആരേലും കൊണ്ട് പോകാന്‍ വരുമോ ഒന്നും അറിയില്ല.. രാത്രി ഒന്‍പതര സമയം ആയിട്ടുണ്ട്..,, ദാഹിക്കുന്നുണ്ട് ,വിശക്കുന്നുണ്ട്.ഏജന്റ് കയ്യില്‍ തന്ന വെള്ള എന്‍വലപ്പ് നെഞ്ചോടു ചേര്‍ത്ത് പിടിച്ചിട്ടുണ്ട് എല്ലാവരും.. അതില്‍ സൗദി മിനിസ്ട്രിയുടെ എംബ്ലം ഉണ്ട്.. അതാണ് ഞങ്ങളുടെ തിരിച്ചറിയല്‍ രേഖ.. അത് കണ്ടിട്ടാണ് ഞങ്ങളെ കൊണ്ട് പോകാന്‍ വരുന്നവര്‍ ഞങ്ങളെ തിരിച്ചറിയുന്നത്..,, കാലാകാലങ്ങളായി നടക്കുന്ന ഒരു സമ്പ്രദായം.exit door ന്റെ അടുത്ത് കണ്ട ഒരു അറബിയോട് ഞങ്ങളില്‍ ഒരാള്‍ കാര്യം പറഞ്ഞു.ഇരിക്കാന്‍ ഉള്ള സ്ഥലം കാണിച്ചു തന്നു അവിടെ പോയി ഇരുന്നോളൂ..നിങ്ങളുടെ അധികാരികളോട് ഞങ്ങള്‍ വിവരം അറിയിച്ചോളാം എന്ന് ഉറപ്പും തന്നു..വീണ്ടും കാത്തിരിപ്പ്.എല്ലാവര്ക്കും വിശക്കുന്നുണ്ട് ,ദാഹിക്കുന്നുണ്ട്.. ആരോ എവിടുന്നോ ഒരു കുപ്പി വെള്ളം കൊണ്ട് വന്നു.പതിനാലു പേര്‍ക്കും ഒരിറക്ക് വെള്ളം കിട്ടി.ഗേറ്റ് കടന്നു വരുന്ന ഓരോ അറബികളെ കാണുമ്പോഴും പ്രതീക്ഷയുടെ ഒരു വെട്ടം എല്ലാവരുടെയും മുഖത്ത് മിന്നും.. ഞങ്ങളെ മൈന്‍ഡ് ചെയ്യാതെ അവര്‍ കടന്നു പോകുമ്പോ ആ വെട്ടം താനേ അണയും.. അങ്ങനെ രാത്രി പതിനൊന്നു മണിയോളം ആയി.. ഒരു അറബിചെട്ടന് ഞങ്ങളുടെ അടുത്തേക്ക് വന്നു.കയ്യിലുള്ള എന്‍വലപ്പ് മേടിച്ചു പരിശോധിച്ചു ഞങ്ങളില്‍ രണ്ടു പേര് മാത്രം അയാളുടെ കൂടെ ചെല്ലാന്‍ പറഞ്ഞു.ആ അറബി ചേട്ടന് കിംഗ് ഫഹദ് ഹോസ്പിറ്റലിലെ ഡ്രൈവര്‍ ആണ്.ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള രണ്ടു പേര്‍ക്ക് മാത്രമേ അവിടെ പോസ്റ്റിംഗ് ഉള്ളു.അവരെ മാത്രമേ ആ വണ്ടിയില്‍ കൊണ്ട് പോകു.. അങ്ങനെ അവര്‍ പോയി ആ അറബിചെട്ടന്റെ കൂടെ .ബാക്കി ഉള്ളവര്‍ വീണ്ടും കാത്തിരിപ്പിന്റെ മയക്കത്തിലേക്കും.ഏകദേശം പന്ത്രണ്ടര ആയപ്പോള്‍ വേറെ ഒരു അറബി ചേട്ടന് ഞങ്ങളുടെ അടുത്തേക്ക് വന്നു.. എല്ലാവരുടെയും കയ്യിലെ എന്‍വലപ്പ് വാങ്ങി പരിശോധിച്ചു..exit door ന്റെ അടുത്ത് കണ്ട അറബി ചേട്ടനോട് എന്തോ സംസാരിച്ചു.. എല്ലാവരും ചെന്ന് പുറത്തു കാണുന്ന വണ്ടിയില്‍ കയറാന്‍ പറഞ്ഞു.. ആശ്വാസം എല്ലാവരും ഒന്നിച്ചാണല്ലോ.. അങ്ങനെ സൗദി മണ്ണില്‍ കാലു കുത്തി ആ വണ്ടിയില്‍ കയറി.. എനിക്ക് കിട്ടിയ സൈഡ് സീറ്റില്‍ ഇരുന്നു പുറംകാഴ്ചകളിലേക്ക് എത്തി നോക്കി ഞാന്‍ , എല്ലാവരും ക്ഷീണിച്ചു അവശരായി മിണ്ടാതെ ഇരിക്കുകയാണ്.. പുറത്തെ ആകാശത്ത് അറബി നക്ഷത്രങ്ങള്‍ അറബി അമ്പിളി മാമന്,എല്ലാം അറബികള്‍.,നമ്മുടെ ചിന്തകള്‍ പോലും പര്‍ദ ഇട്ടാണ് വരുന്നത്.. പര്‍ദ ഇട്ട ചിന്തകള്‍ എന്നെ എങ്ങോട്ടൊക്കെയോ കൊണ്ട് പോയി.. അപ്പയുടെ അടുത്തേക്ക്.വീട്ടിലേക്കു ,ഇനിയും എന്തെന്നുള്ള ആശങ്കയിലേക്ക്....
രാത്രിയുടെ ഇരുട്ടിലേക്ക് ആ വണ്ടി ഞങ്ങളെയും കൊണ്ട് നീങ്ങുകയാണ്.. ഈ രാത്രി ഈ മാരുഭൂമി ഇനി ഞങ്ങള്‍ക്ക് ഒരുക്കി വച്ചിരിക്കുന്ന കാഴ്ചകള്‍ എന്തെന്ന് അറിയാതെ ഞങ്ങളും..............................
കഥ തുടരും
നേരത്തെ അറിയാവുന്ന കഥകള്‍!!!
ReplyDeleteഅതുകൊണ്ട് ഞെട്ടല്‍ ഒന്നുമില്ല....
നന്നായി വിവരിച്ചിരിക്കുന്നു