About Me

My photo
ഞാന്‍ ആദിത്യ........ആദി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ട്ടം......മനസ്സില്‍ തോന്നുന്നത് എഴുതുക എന്നത് എന്‍റെ ദുശീലമാണ്....എന്റെ സ്വപ്‌നങ്ങള്‍ ദുഃഖങ്ങള്‍ സന്തോഷങ്ങള്‍ നഷ്ടങ്ങള്‍ ഇതൊക്കെ അക്ഷരങ്ങളായി ഇനി ഈ മേചില്പുറത്തു.......

2012/10/03

സീമാന്തരേഖയിലെന്‍ സിന്ദൂരസൂര്യനായ്‌ നീ വേണം
പീതവര്‍ണമാം ലോഹത്തില്‍ നിന്റെ ഹൃദയം
എന്റെ ഹൃദയത്തോട് തൊട്ടുരുമി കിടക്കണം
ഒരേ സ്വപ്നത്തിന്‍ ചിറകിന്റടിയില്‍ 
ഒരു നിഴലായ്‌ തീരണം

2012/09/28












എന്റെ കണ്ണില്‍ ഞാന്‍ നിന്നെയോളിപ്പിചു.
ഇനി പൊഴിയുന്ന ഓരോ നീര്‍മുത്തുകളും നിനക്ക് കടപെട്ടിരിക്കുന്നു.
കവിളിണകളില്‍ പെയ്തോഴിയുംപോള്‍
നനുത്ത സ്പര്‍ഷത്തിന്‍ കുളിരായ് നിന്നെ ഞാന്‍ അറിയുന്നു
പെയ്തു തോരരുതെ ഈ മഴ , അവില്ലെനിക്കിനി ഒരു വേനലില്‍ ചുടുവെയിലില്‍ഉരുകി ഒലിക്കുവാന്‍ ....................................

2012/06/11

സ്നേഹം ബാലിശമാകുംപോള്‍  പക്വതയേറിയ മനസുകള്‍ക് അതൊരു സമയം തെറ്റി എത്തിയ അതിഥി ആകുന്നു.. ഒരിക്കല്‍ ആ സ്നേഹം യാചിച്ചു മേടിച്ച പ്രസാദം ആയിരുന്നെകിലും ഇന്നതിനു എച്ചിലിന്‍ വില........ 

2012/06/07

ഒരു അപരിചിതയെ പോലെ




                                                നേരംബോക്കുകളുടെയെതോ സായാഹ്നത്തില്‍
                                                വാഴിതെറ്റിയെത്തിയൊരു അതിഥിയാമെനിക്ക് നീ
                                                നിമിഷങ്ങള്‍ തന്‍ ജാലകം തുറന്നിട്ടു
                                                നിന്റെ ലോകത്തേക്ക്
                                                കൌതുകമൂറുന്നൊരു കഴ്ച്ചകാരിയായ്‌ ഞാന്‍
                                                ഏറെയും കാണാത്ത കാഴ്ചകള്‍
                                                അവയിലെവിടെയോ ഞാനും മതിമറന്ന് നിന്ന് പോയ്‌
                                                നാഴികകള്‍ അസ്തമിക്കും മുന്‍പെയൊരു
                                                പിന്‍വിളി എനിക്കായ്‌ നീ കരുതി വച്ചു
                                                കണ്ടതൊക്കെയും മായകഴ്ചകളെന്നുതിര്‍ന്നൊരു
                                                മിഴിനീര്തുള്ളിയെന്നെ ഓര്‍മിപ്പിച്ചു
                                                തിരികെയാ ജാലകം കടന്നു പോകുവാന്‍ കഴിയാതെ
                                                ഞാന്‍ നിന്റെ ലോകത്ത് ഒരു അപരിചിതയെ പോലെ

                                                                                        ഒരു അപരിചിതയെ പോലെ ..............................................



2012/06/04

കുന്നികുരുമണികള്‍ പെറുക്കി കൂട്ടി ആരെയോ കാത്തിരുന്ന ഒരു 


രാജകുമാരിയുടെ കഥ വെറും കെട്ടു കഥയാവാം..............എന്നിട്ടു


ം നാമോരോരുത്തരും പെറുക്കി കുട്ടുകയാണ് സ്വപ്നങ്ങള്‍ തന്‍ 


കുന്നിമണികള്‍............കയ്കുംബിളില്‍ ആരും കാണാതെ 


ഒളിപിച്ചവ.............ആര്‍കോകെയോ വേണ്ടി എന്തിനോക്കെയോ 


വേണ്ടി ............കാത്തിരിപ്പിനൊടുവില്‍ കുറെ പാഴ്കിനാവുകള്‍ 


കൂട്ടായ്‌...............


                                                               ആദി

2012/06/03

വാടിയ വാക പൂവ്

അന്നും പതിവ് പോലെ അവള്‍ അവന്റെ വരവിനായ്‌ കാത്തു നിന്ന്.....മനസിന്റെ വാക മരചോട്ടില്‍........ചുറ്റിനും പാറി വീഴുന്ന വാക പൂക്കള്‍ അവളോടെ എന്തോകെയോ പറയുന്നുണ്ടായിരുന്നു....അതൊന്നും അവള്‍ കേട്ടതേ ഇല്ല.....അവന്റെ വരവിനായ്‌ കാതോര്‍ത്തു.........അവന്‍ വന്നു ഒരു തെന്നലിന്റെ അരികു ചേര്‍ന്ന്........പൊഴിഞ്ഞു വീണൊരു വാക പൂ അവരുടെ മന്ദസ്മിതം ഒപ്പി എടുത്തു..........പതിയെ അവന്‍ അവളോട്‌ പറഞ്ഞു....നിന്നെ എനിക്ക് ഇഷ്ടമാണ് പെണ്ണെ എന്ന് ഞാന്‍ പറഞ്ഞോട്ടെ.............സ്നേഹം കവിഞ്ഞൊഴുകുന്ന അവന്റെ കണ്ണുകളില്‍ നീന്തി തുടിക്കുകയായിരുന്നു അവളുടെ വെള്ളാരം കല്ലുകള്‍............മറുപടി അവള്‍ പറഞ്ഞില്ല....ഒരായിരം വട്ടം മനസ്സില്‍ പറഞ്ഞു ....ഒന്ന് പെട്ടന്ന് പറയെന്റെ ചെക്കാ.............ഇനിയിത് പോലെ ഈ വാക മരച്ചോട്ടില്‍ ഈ പൊഴിയുന്ന പൂകളെ സാക്ഷി നിര്‍ത്തി ഞാന്‍ നിന്നോടെ അത് പറയും ....അതിനായ്‌ കാത്തിരിക്കു പെണ്ണെ.................വാകപൂവിന്‍ മണവുമായ്‌ ധൂരെകൊഴുകിയൊരു തെന്നലിന്‍ മറവില്‍ അവന്‍ പോയി.........................അവള്‍ കാത്തിരുന്നു......................നിമിഷങ്ങള്‍ യുഗങ്ങലായ്‌ തീര്‍ന്നു.......തഴുകി അകലുന്ന തെന്നലുകളില്‍ ഒക്കെയും അവനെ തിരഞ്ഞു .....................എപ്പോഴോ വൈകി എതിയൊരു കാറ്റ് അവളോടെ പറഞ്ഞു ഇനിയും നീ കാത്തിര്കേണ്ട..............അവന്‍ നിന്നെ വെറുമൊരു ഓര്‍മായ്‌ എഴുതി തള്ളി........................................കൈകുംബില്‍ പറന്നു വീണതൊരു വാടിയ  വാക പൂവ്..........പെയുകയാണോരു മഴ............ഇനിയും നിലയ്കാതെ ആര്‍ത്തിരമ്പി പെയ്യുനൊരു കണ്ണുനീര്‍ മേഖമായ്‌ അവള്‍ ഇന്നും ആ വാക മര ചോട്ടില്‍.................................................................................................

2012/05/27

കാണാന്‍ തുടങ്ങിയ ഒരു സ്വപ്നം ഈ ഒഴുകുന്ന കണ്ണുനീരിന് അലിഞ്ഞിലാതെ ആക്കാന്‍ കഴിയുമോ?അങ്ങനെ ആയിരുന്നെങ്കില്‍ !!! 

2012/03/22

ഒരു നോട്ടം.....


      സാഹിത്യത്തിന്‍റെ ഭംഗി അക്ഷരങ്ങളിലേക്ക് പകര്‍ത്താന്‍ എനിക്ക് കഴിയില്ല  എന്ന സത്യത്തെ മനസിലാക്കികൊണ്ട് ഞാന്‍ ഒരു കഥ പറയാന്‍ ശ്രമിക്കുകയാണ്..സ്വാഗത പ്രസംഗം പോലെ ദീര്‍ഘിപ്പിക്കുന്നില്ല...കഥയിലേക്ക് കടക്കാം.

            മധുരിക്കും ഓര്‍മകളെ...മലര്‍ മഞ്ചം കൊണ്ടു വരൂ .കൊണ്ടു പോകൂ ഞങ്ങളെ ആ  മാഞ്ചുവട്ടില്‍ എന്ന്‍ പറയാന്‍ മാഞ്ചുവടില്ലാത്ത ഒരു സ്കൂള്‍....  അവിടെ ഹൈസ്കൂള്‍, കൃത്യമായി പറഞ്ഞാല്‍ എട്ടാം ക്ലാസ്സിലേക്ക്  കാലെടുത്തു വയ്ക്കാന്‍  പോകുന്ന ഒരു പാവം (ഭയങ്കര പാവം)പെണ്‍കുട്ടി. എന്താ ഒരു സംശയം? അവള്‍ പാവമായിരുന്നു....സ്കൂള്‍ തുറന്ന ദിവസം അവള്‍ക്ക് ക്ലാസ്സില്‍ പോകാന്‍ കഴിഞ്ഞില്ല.കാരണം മറ്റൊന്നുമല്ല ചൊവ്വാഴ്ച  ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ല എന്ന അന്ധമല്ലാത്ത വിശ്വാസം കൊണ്ടാണ്.അങ്ങനെ ശുഭമായ ബുധനാഴ്ച അവള്‍ മിടിക്കുന്നഹൃദയവുമായി ക്ലാസ്സിലെത്തി.പുതിയ സ്കൂള്‍... പുതിയ ക്ലാസ്സ്‌ മുറി... പുതിയ അദ്ധ്യാപകര്‍ . കുട്ടികളില്‍ മുക്കാല്‍ ഭാഗവും KG ക്ലാസ്സ്‌ മുതല്‍ കൂടെ പഠിച്ചവര്‍ തന്നെയാണ്.പക്ഷെ അവള്‍ക്കു സങ്കടം ആണ് തോന്നിയത്‌. അവളുടെ പ്രിയ കൂട്ടുകാരികളെല്ലാം അപ്പുറത്തെ ക്ലാസ്സില്‍ ആണ്.അവളുടെ ക്ലാസ്സില്‍ ഉള്ള പരിചിത മുഖങ്ങളോടൊന്നും  അവള്‍ മിണ്ടിയിട്ടും ഇല്ല ഇതുവരെ.എങ്കിലും അനിവാര്യമായ ആ മാറ്റവുമായി അവള്‍ പൊരുത്തപെടുകയായിരുന്നു.

           പരിചയപ്പെടലുകളുടെ ദിനങ്ങള്‍ അവസാനിച്ചു.ക്ലാസുകള്‍ ആരംഭിച്ചു  .പഠിപ്പിക്കുന്ന  അദ്ധ്യാപകര്‍ തൊട്ട് എല്ലാം അവള്‍ക്ക് പുതുമ ആയിരുന്നു.അവളെ ഏറെ ആകര്‍ഷിച്ചത് തൊട്ടടുത്ത നോട്ട്ബുക്കിലെ കൈയ്യക്ഷരമാണ്.വടിവൊത്ത നല്ല ഭംഗിയുള്ള അക്ഷരങ്ങള്‍ . .ആ അക്ഷരങ്ങളോട് ഒരു ഇഷ്ട്ടവും അതിന്‍റെ  ഉടമയോട് ഇച്ചിരി (ഇചിരിയെ ഉള്ളേ) കുശുമ്പും.അതിന്റെ പ്രചോദനത്തില്‍ തന്‍റെ  കൈയ്യക്ഷരവും നന്നാക്കുവാന്‍ അവള്‍ ശ്രമം തുടങ്ങി..അതൊരു വന്‍വിജയമായിരുന്നു...ഇന്ന് അവളുടെ കൈയ്യക്ഷരം അഭിനന്ദനങ്ങള്‍ക്ക് പാത്രമാകുമ്പോള്‍ അവള്‍ ആ കൂട്ടുകാരിയെയും ആ അക്ഷരങ്ങളെയും ഓര്‍മ്മിക്കാറുണ്ട്.അവള്‍ക്കു ഒരു നന്ദി പ്രകാശനം നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല .അതവിടെ നില്കട്ടെ..ഇനിയും സമയം ഉണ്ട്.ഞാന്‍ എന്‍റെ  കഥയിലേക്ക്‌ കടക്കട്ടെ.
     
         അവളുടെ ക്ലാസ് റൂം.ആ മുറിയുടെ ജനലിലൂടെ നോക്കിയാല്‍ സൈഡിലുള്ള റോഡും മറുവശത്തെ ഗ്രൌണ്ടും കാണാന്‍ പറ്റുമായിരുന്നു.ഉച്ചഭക്ഷണത്തിന് ശേഷം ആ ജനലിലൂടെ പുറംകാഴ്ചകള്‍ കാണുന്നത് അവള്‍ക്കു ഭയങ്കര ഇഷ്ട്ടമായിരുന്നു.പ്രകൃതി ഭംഗി അപ്പാടെ കണ്ണുകളില്‍ നിറയ്ക്കാന്‍ ഒന്നുമല്ല.ആ നില്‍പ്പില്‍ ആണ് അവള്‍ വായ്നോട്ടത്തിന്റെ ഹരിശ്രീ കുറിച്ചത്.റോഡില്‍ കൂടെ പോകുന്ന ചെക്കന്മാരെ, ഗ്രൗണ്ടില്‍ കളിക്കുന്നവരെ ഒക്കെ നന്നായി കാണാം അവിടെ നിന്നാല്‍ ..  ഇങ്ങനെ ഉള്ള ഒരു നില്പ്പിലാണ് ക്ലാസ്സിലെ ഒരു ആണ്‍കുട്ടിയുടെ മുഖത്ത് അവളുടെ കണ്ണുകള്‍ ഉടക്കിയത് .എന്തോ ആദ്യ നോട്ടത്തില്‍ തന്നെ അവനോടെ അവള്‍ക്കു ഒരു ഇഷ്ട്ടം തോന്നി..ആ ഇഷ്ട്ടത്തിന്റെ പ്രേരണയില്‍ അവള്‍ അവനെ വീണ്ടും നോക്കി.പിന്നെ അത് ഒരു ശീലമാക്കി.അവന്‍ പോലും അറിയാതെ അവളുടെ നോട്ടം അവനില്‍ പതിയാന്‍ തുടങ്ങി.പക്ഷെ ഒരു തവണപോലും അവന്‍ അവളെ നോക്കിയില്ല. നോക്കി നോക്കി എട്ടാം ക്ലാസ്‌ കഴിഞ്ഞു.ഇനി ഒന്‍പതാം  ക്ലാസിലെ നോട്ടം.അല്ല ഒന്‍പതാം  ക്ലാസിലെ പഠിത്തം......
          അവള്‍ ഇപ്പോഴും നോട്ടം തുടരുകയാണ്.പാവം പെങ്കൊച്ച്.അങ്ങനെ ഇരിക്കുമ്പോ ഒരു ഉച്ചയ്ക്ക് അവളോടു  ഒരു കൂട്ടുകാരി പറഞ്ഞു .."എടീ അവന്‍ നിന്നെ തന്നെ നോക്കി നില്‍ക്കുവായിരുന്നു" എന്ന്.പോരേ അവള്‍ക്കു.അവളുടെ മനസ് സന്തോഷത്തിന്‍റെ കൊടുമുടിയില്‍ എത്തി. പിന്നെ ഒരു നിമിഷവും അവള്‍ പാഴാക്കിയില്ല..അവന്റെ നോട്ടത്തെ നേരിട്ട് ഏറ്റുവാങ്ങുവാനായി അവള്‍ അവളുടെ കണ്ണുകളെ കാത്തിരിപ്പിന്റെ തട്ടം അണിയിച്ചു.നിരാശ ആയിരുന്നു ഫലം.തട്ടം അണിയിച്ച കണ്ണുമായി അവള്‍ ഒന്‍പതാം ക്ലാസ്‌ കടന്നു പത്താം ക്ലാസ്‌  എത്തി.
            ഇനി അവളുടെ ചില സന്തോഷങ്ങളെ പറ്റി പറയാം..സന്തോഷം നമ്പര്‍ ഒന്ന്:പഴയ കൂടുകാരികള്‍ എല്ലാം വീണ്ടും ഒരേ ക്ലാസില്‍ ഒന്നിച്ചു ഒരേ ബെഞ്ചില്‍....,സന്തോഷം നമ്പര്‍ രണ്ടു:പത്താം ക്ലാസ്‌ അല്ലെ ഒറ്റയ്ക്കുള്ള പഠിത്തം ശേരി ആകില്ല എന്ന ഉദ്ദേശ്യത്തില്‍ വീട്ടുകാര്‍ അവളെ ട്ട്യുഷന്‍ ക്ലാസിനു ചേര്‍ത്തു.ഇതില്‍ എന്താ സന്തോഷം  എന്നല്ലേ....അവിടെ തന്നെയാ അവളുടെ അവനും ട്യുഷന്‍ പഠിക്കുന്നെ....ട്യുഷന് ക്ലാസില്‍ എത്താന്‍ രാവിലെ ഏഴുമണിയാകുമ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങും.ഏഴേകാലിനാണ് ട്യുഷന്‍ തുടങ്ങുക.ആഘോഷമായിട്ടാണ്  നായികയുടെയും  സംഘത്തിന്റെയും ട്യുഷന്‍ ക്ലാസിലേക്കുള്ള യാത്ര..സ്കൂളിന്റെ തന്നെ ഗ്രൗണ്ടില്‍ കൂടി ഒരു ഷോര്‍ട്ട് കട്ട്‌ ഇടവഴി ഉണ്ട്..അതാണ് അവരുടെ യാത്ര മാര്‍ഗം...സ്കൂള്‍ ഗ്രൌണ്ടിന്റെ ഒരു സൈഡില്‍ ഒരു പഞ്ച പാവം മഞ്ചാടി മരം ഉണ്ട്..നായികയുടെയും കൂട്ടുകാരുടെയും വഴി മഞ്ഞാടി കുരുക്കളാല്‍ അലങ്കരിച്ചിരുന്നു അവള്‍... ,പെട്ടന്നൊരു ദിവസം മുതല്‍ ഈ ട്യുഷന്‍ സംഘം മല്‍സര ബുദ്ധിയോടെ മഞ്ഞാടി കുരുക്കള്‍ പെറുക്കി ശേഖരിക്കുവാന്‍ തുടങ്ങി....നായിക എന്നത്തേയും കളക്ഷന്‍ ഒരു നീണ്ട കുപ്പിയിലിട്ടു സൂക്ഷിക്കുകയും ചെയ്തു പോന്നു....(ഇന്നും അത് അവള്‍ ഒരു നിധി പോലെ ഒരു വസന്ത കാലത്തിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ സൂക്ഷിക്കുന്നു).
നിര്‍ഭാഗ്യവശാല്‍ പണി പാളി.
.ഈ പെറുക്കല്‍ കാരണം ക്ലാസില്‍ താമസിചെത്തുന്ന കുട്ടികള്‍ എന്ന ഒരു ചീത്ത പേര് അവര്‍ക്ക് സഹിക്കേണ്ടി വന്നു.ശെരിക്കും പണി കിട്ടിയത് ട്യുഷന്‍ മാഷ്‌ ഈ താമസിചെത്തുന്നതിന്റെ  കാരണം അന്വേഷിച്ചു ഇറങ്ങിയപ്പോളാണ്.(കൂട്ടത്തില്‍ ആദ്ദേഹത്തിന്റെ പാവം ചൂരല്‍ വടിയും)..കൂടുതല്‍ പറയണ്ടല്ലോ.അടിയും കിട്ടി...പെറുക്കലും നിന്നു....അതിന്റെ വേദനയും ഓര്‍മകള്‍ക്ക് മുന്‍പില്‍ അവള്‍ സൂക്ഷിചിട്ടുണ്ട്.അടിയുടെ വേദന തല്ക്കാലം മറക്കാം...നോട്ടത്തിലേക്ക് വരാം.
     പാവം പെങ്കൊച്ച്  ഇപ്പോഴും  അതേ മയില്‍കുറ്റിയില്‍ അതെ നോട്ടവുമായ്‌...,അവന്‍ അവളെ നോക്കുകയേ ഇല്ല എന്ന വാശിയില്‍ ആണോ എന്ന് പോലും തോന്നിപ്പോയി ചിലപ്പോഴൊക്കെ  അവള്‍ക്കു.എങ്കിലും അവള്‍ക്കു ഒരു സംശയം... നോക്കുന്നുണ്ടോ അവന്‍,ഹേ ഇല്ല ..തോന്നിയതായിരിക്കും.ഇങ്ങനെ കയ്യാലപുറത്തെ തേങ്ങ പോലെ നോട്ടവും ആയി അവള്‍ ഇരിക്കുമ്പോള്‍ ആണ് ആ ഞെട്ടിക്കു സത്യം അവള്‍ അറിയുന്നത്...നമ്മുടെ അവന്‍ സ്കൂളിലെ സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ പുറകെ വള്ളവും വലയും ആയി തുഴയുകയാണെന്ന്..ഇത് കേട്ടതും ആ തേങ്ങ (നോട്ടം)ഡിം!!!!! മറിഞ്ഞു വീണു.വീണ്ടും നിരാശ....ഇതൊക്കെ പറഞ്ഞാലും നോട്ടം വീണ്ടും വലിഞ്ഞു കയ്യാലപുറത്തു തന്നെ ഇരുന്നു..അതേ കയ്യാലപുറത്ത്.....പത്താം ക്ലാസ്‌ അവസാനിക്കാന്‍ പോകുന്നു,എല്ലാവരും വാശിയോടെ ഓട്ടോ ഗ്രാഫ് എഴുതുന്ന തിരക്കിലാണ്..അവനും എഴുതി അവളുടെ ഓട്ടോ ഗ്രാഫില്‍ ."a smiling face is better than a loving heart.all the best dear friend." വേറെ ഒരു വരിയും ഇന്നേവരെ അവള്‍ അത്രയും തവണ വായിച്ചിട്ടില്ല...മൈക്രോസ്കോപിക് പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ആ അക്ഷരങ്ങളെ അവള്‍ ഓരോ തവണയും...എവിടെങ്കിലും  ഒരു പ്രണയത്തിന്റെ അംശം ഉണ്ടോ ഉണ്ടോ എന്ന്.....അവിടെയും നിരാശ തന്നെ ഫലം.
     പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞു ....റിസള്‍ട്ട്‌ വന്നു....ഇനി അടുത്ത ഘട്ടം..പ്ലസ്‌ ടു.....അതെ സ്കൂളില്‍ തന്നെ അഡ്മിഷന്‍ ...എല്ലാം പഴയത് പോലെ തന്നെ......പക്ഷെ അവള്‍ക്കു നോക്കാന്‍ അവന്‍ അവളുടെ ക്ലാസിന്റെ ഏഴയലത്ത്  പോലും ഉണ്ടായിരുന്നില്ല.....അതെ സ്കൂളില്‍ തന്നെ ഉണ്ട്..നോക്കാനുള്ള അവസരങ്ങള്‍ കുറഞ്ഞു.പിന്നെ അവസരങ്ങളെ ചാടി പിടിക്കാന്‍ അവള്‍ കാത്തിരുന്നു...കിട്ടിയ അവസരങ്ങള്‍ ഒക്കെ മുതലാക്കി..നായകന്‍ ഇപ്പോഴും ആ സുന്ദരിയുടെ പുറകെ തന്നെ.നായികയുടെ നോട്ടം നായകന്റെ പുറകെയും.അതിന്റെ  പുറകെ പ്ലസ്‌ ടു ക്ലാസുകളും കഴിഞ്ഞു...പരീക്ഷകളും  കഴിഞ്ഞു..റിസള്‍ട്ട്‌ വന്നു..
    ജീവിതത്തിലെ യു ടേണ്‍ എടുക്കാനുള്ള സമയമാണ് ഇനി....യു ടേണ്‍ എടുക്കാനുള്ള ലൈസെന്‍സ് (certificate)മേടിക്കാന്‍ അവളും കൂട്ടുകാരികളും അവസാനമായി സ്കൂളിലേക്ക് .എല്ലാം കഴിഞ്ഞു സ്കൂളിന്റെ പടി ഇറങ്ങുമ്പോള്‍ (പടി എന്ന് പറഞ്ഞത് വെറുതെ...അവളുടെ സ്കൂളിന് പടികള്‍ ഇല്ല കേട്ടോ)ദൂരെ ഒരു മരച്ചോട്ടില്‍ അവള്‍ വീണ്ടും അവനെ കണ്ടു .അവന്റെ മുന്‍പിലൂടെ കടന്നു പോകുമ്പോ ആരും അറിയാതെ അവള്‍ അവനെ ഒന്ന് കൂടെ നോക്കി ...ഡിം!!!!!!!! ...എന്താന്നോ ഈ ശബ്ദം...കയ്യാലപ്പുറത്തെ തേങ്ങയെ അവള് തന്നെ തള്ളി താഴെ ഇട്ടു.
   കാലം അവളെയും അവളുടെ സ്വപ്നങ്ങളെയും ട്രെയിന്‍ കയറ്റി വിട്ടു മറ്റൊരു ലോകത്തേക്ക്.അവിടെ നിന്ന് പുതിയ സ്വപ്നങ്ങളെയും താങ്ങി പിടിച്ചു അവള്‍ വിമാനവും കയറി...ഇപ്പൊ ഫേസ് ബുക്കില്‍  അവളുടെ ഫ്രണ്ട് ലിസ്റ്റില്‍ അവന്റെ ചിരിക്കുന്ന മോന്തായം കാണുമ്പോ എന്നോ അവള്‍ തള്ളി ഇട്ട ആ തേങ്ങ  ഓര്‍മകളില്‍ പൊങ്ങി വരാറുണ്ട്....അവള്‍ ആരും അറിയാതെ അവനെ നോക്കുന്നുണ്ടോ....... ഉണ്ടോ.................................................................................................................................
എന്താ അതും ആലോചിച്ചു ഇരിക്കുവാണോ ....അവള് നോക്കുവോ നോക്കാതിരിക്കുവോ  ചെയ്യട്ടെ...എന്റെ കഥ കഴിഞ്ഞു..............ഇതുപോലെ പറയാതെ പോയ അറിയാതെ പോയ ഒരു പാട് ഇഷ്ട്ടങ്ങള്‍ എല്ലാ ക്ലാസുമുറികളിലും നെടുവീര്‍പ്പിടുന്നുണ്ടാവണം .................നാട്യങ്ങളില്ലാത്ത ആ ഇഷ്ട്ടങ്ങള്‍ക്ക് മുന്‍പില്‍ ഒരു ചുവന്ന റോസാപുഷ്പം വച്ച് കൊണ്ട് അവസാനിപ്പിക്കുന്നു  എന്റെ ആദ്യ കഥ...............................

2012/02/28

അതിമോഹം

പിറന്നുവീണുടന്‍ അമ്മയില്‍ നിന്നകലപെട്ട കുഞ്ഞിനെ പോലെയെന്‍ ആദ്യ കഥ.കഥയെന്നു പറഞ്ഞപ്പോള്‍ തെറ്റിദ്ധരിക്കേണ്ട .സാഹിത്യത്തിന്റെ അടിയുറപ്പും ഭാഷയുടെ മനോഹരിതകൊണ്ടും ഉത്ക്രിഷ്ട്ടമല്ലാത്ത ഒരു സൃഷ്ട്ടി.എങ്കിലും എന്നിലെ എഴുതുകരിയാകണമെന്നുള്ള മോഹത്തിന്റെ പിന്‍ബലത്തില്‍ "കഥ" എന്ന് ഞാന്‍ സ്വയം അതിനെ വിശേഷിപ്പിച്ചതാണ്.പണ്ടെങ്ങോ പെയ്തൊരു ഇടവപാതി മഴയില്‍ എന്നോട് കിന്നാരം പറഞ്ഞൊരു  മഴത്തുള്ളിആണ് എന്റെ ഉള്ളില്‍ ആ മോഹം ജനിപ്പിച്ചത്.അന്നുമുതല്‍ ഇന്നുവരെ ആ മോഹതിലേക്ക് എത്താന്‍ കവിത എന്ന് പേരിട്ടു ഞാന്‍ ചില പ്രഹസനങ്ങള്‍ നടത്തിവരുന്നു.എങ്കിലും ഒരു കഥ എഴുതണം എന്നാ അതിമോഹം മറുവശത്തിരുന്നു എന്നെ നോക്കി പലിളിക്കാറുണ്ടായിരുന്നു.അത് സഹിക്ക വയ്യാതെ ഒന്ന് രണ്ടു ആ അതിക്രമത്തിനു ഞാന്‍ മുതിര്‍ന്നിട്ടുമുണ്ടായിരുന്നു.പരാജയത്തിന്റെ കയ്പ്പുനീര്‍ ഫലമായ്‌ കിട്ടിയപ്പോള്‍ അതിമോഹത്തിനു നേരെ ഞാന്‍ വാതില്‍ ഉറക്കെ കൊട്ടിയടച്ചു.ജിവിതത്തിന്റെ തിരക്കുകള്‍ ഒഴിഞ്ഞു എന്റെ മൌനം എന്നോടെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തന്നെയാണ് ആ വാതില്‍ തുറന്നത്.അതിനക്കത് ഉറങ്ങികിടന്ന അതിമോഹത്തെ ഞാന്‍ അപ്പാടെവിഴുങ്ങി.ഒരു കഥ ഞാനും എഴുതി.ജീവിതാനുഭാവങ്ങളിലെ നല്ല ചില ദിനങ്ങളുടെ ഓര്‍മകുറിപ്പ്.അത് ഇന്നും മാനം കാണാത്ത  മയില്‍പീലിതുണ്ടായ്‌. ......
മറ്റു ബ്ലോഗുകള്‍ വായിക്കുമ്പോള്‍ ഒരു തരാം കുശുമ്പോ അതോ വീണ്ടും ആ അതിമോഹം എന്നെ നോക്കി കൊഞ്ഞനം കുത്തുനതയോ ഒക്കെ തോന്നുന്നു.അക്ഷരങ്ങള്‍ വച്ചൊരു മായാജാലം.അത് എനിക്ക് അസാധ്യം .എങ്കിലും ഞാനും ശ്രമിക്കുകയാണ്.അവിവേകമായോ അതോമോഹംയോ എങ്ങനെ വേണമെങ്കിലും കാണാം.എന്റെ ചിന്തകളെയും ഏകാന്തതെയും ഒരു ഭാണ്ടതിലാകി ഞാനും ഇതാ യാത്ര തുടങ്ങുകയായ്‌. .......,വഴിയറിയാത്ത തുരുതിലൂടെ .ദിക്കറിയാതെ.............................................................................................................................

ഞാനെന്നുമേതോ സ്വപ്നത്തിന്‍

ഞാനെന്നുമേതോ സ്വപ്നത്തിന്‍
മായികകൂട്ടിലെ ചിറകറ്റ പക്ഷിയായ്
നഷ്ടസ്വപ്നങ്ങലെനിക്ക് കാവലായ്‌
എന്നിലെ നൊമ്പരങ്ങല്ലെന്‍ നിഷ്വാസ്മായ്‌
എങ്കിലും വിരഹാര്‍ദ്രമായോരാ
സന്ധ്യതന്‍ തിരുമുറ്റ്ത്ത് എത്തിയോരഅ
കാറ്റേ എന്നെ തഴുകി ഊണര്‍ത്തി
പിന്നെ പെയ്തോരാ മഴയിലെന്‍
കണ്ണുനീരും അലിഞ്ഞിലതെയയെ……………………………………..

കവിതേ പിറക്കുക…..

                                                               കവിതേ പിറക്കുക…..
                                                               ഞാനും അറിയട്ടെ  പേറ്റുനോവിന്‍ സുഖം
                                                               നിന്നെ പ്രിസവിച്ചൊരു അമ്മയായ്‌
                                                               നീയെന്‍ പിഞ്ചു പൈതലായ്‌
                                                               എന്‍റെ മിഴിയിണ തന്‍ നടുമുട്ടതോടി
                                                               കളിക്കുക ഓമനേ
ഞാനും അറിയട്ടെ ഒരമ്മതന്‍ ആത്മനിര്‍വൃതി
മനസാം ഗര്‍ഭപാത്രത്തില്‍
നീ ഉറങ്ങികിടന്നൊരു നേരങ്ങളില്‍
കാത്തിരിപ്പിന്‍വിരസത എന്നില്‍
ഒരു ഏറു മാട്അം കെട്ടിയപ്പോള്‍
നിന്റെകുഞ്ഞി കരച്ചിലില്‍
വിളി ഒച്ചകള്‍ കേട്ടൂ ഞാന്‍ പലവുരി
കവിതേ പിറക്കുക എന്‍ ഓമന പൈതലായ്

2012/02/24

ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന ചില കാര്യങ്ങള്‍
ആദി നീ എന്താ ഇങ്ങനെ ?
നിനക്ക് വേറെ പണിയൊന്നും ഇല്ലേ(ഇപ്പൊ മറ്റുള്ളവരും ചോദിച്ചു തുടങ്ങി)
നിനക്ക് കുറച്ചു നേരം മിണ്ടാതിരുന്നൂടെ(പണ്ടേ മറ്റുള്ളവര്‍ ചോദിച്ചു തുടങ്ങിയത്)
നിനക്കിത് കണ്ടില്ല എന്ന് വചൂടെ
എന്തിനാ നീ ചാടി കേറി പ്രതികരിക്കുനെ
നിനക്കെന്ത ഇത്ര മടി
നിനക്കൊന്നെ വണ്ണം വച്ചു കൂടെ
ഈ ഉറക്കം ഒന്ന് കുറച്ചൂടെ
ഇച്ചിരി ഉത്തരവാദിത്വത്തോടെ പെരുമാരിക്കോടെ
സന്ദര്‍ഭം അനുസരിച്ച് പെരുമാരികൂടെ

കുറെ നാലു മുന്‍പേ വരെ ഈ ചോദ്യങ്ങള്‍ ഒക്കെ തന്നെയാരുന്നു ഞാന്‍ എന്നോടെ ചോധികാരുണ്ടയിരുന്നത്
ഇന്ന് ഒരേ ഒരു ചോദ്യം

ആദിക്കു ഫേസ് ബുക്ക്‌ ഉപയോഗം കുറച്ചൂടെ?

ഈ ചോദ്യം ഇപ്പൊ മറ്റുള്ളവരും ചോദിച്ചു തുടങ്ങി.ഇന്ന് വീടും ഒരു കാര്യം എനിക്ക് മനസിലായി.പെണ്ണ് എന്നും നിശബ്ദമായി പെരുമാറേണ്ട ഒരു വസ്തു തന്നെയാണ്.അവള്‍ക്കു ഉറക്കെ ചിരിക്കാന്‍ പാടില്ല ..ഉറക്കെ സംസാരിക്കാന്‍ പാടില്ല .അടക്കം ഒതുക്കം എന്തിലും ഇതിലും പെണ്ണിന് അവശ്യ വസ്തു.ഒരു പോസ്റ്റിനു താഴെ ഫേസ് ബുക്കില്‍ ഒന്നില്‍ കൂടുതല്‍ ഒന്ന് കംമെന്റിയാല്‍ അവള്‍ മോശകാരി ആകുന്നു.അവള്‍ക്കു അടക്കം ഇല്ലാതാകുന്നു.അവള്‍ ചാടി തുള്ളി നില്കുന്നവല്‍ ആകുന്നു.എന്താ പെണ്‍കുട്ടികള്‍ ലൈക്‌ എന്നാ ഒപ്റേന്‍ മാത്രമേ ഉപയോഗികാവൂ എന്ന് നിയമ ഉണ്ടോ?ഇനത്തെ ഈ സമൂഹത്തില്‍ മാറ്റത്തിന്റെ പ്രതിനിതികള്‍ എന്ന് ഉടംകൊണ്ട് പറയുന്ന പുതിയ തലമുറ തന്നെ ചോദ്യം ചെയുമ്പോള്‍ എന്ത് മറുപടി പറയാനാണ്.കൂടുതല്‍ കമന്റുകള്‍ ചെയുന്ന ഒരു പെണ്ണിന് വിവാഹ കമ്പോളത്തില്‍ വില ഇടിയുമോ?അവളെ കെട്ടാന്‍ ആണുങ്ങള്‍ വിസ്സമാതിക്കുമോ.ഇന്ന് ഞാന്‍ നേര്ടുന്ന ചില ചോദ്യങ്ങള്‍ മാത്രമാണ് ഇതൊകെ.എന്റെ കമന്റുകള്‍ നോക്കി എന്നെ വിലയിരുതുന്നവര്‍ക്ക്
മുന്‍പില്‍ ഒന്നേ എനിക്ക് പറയാനുള്ളൂ നിങ്ങളുടെ അഭിപ്രായ സ്വന്തന്ത്രയ്തില്‍ ഞാന്‍ കയ്കടതില്ല..എന്ത് ചിന്തിക്കാം എന്തും പറയാം.എന്റെ മനസാക്ഷിക് മുന്‍പില്‍ ഞാന്‍ എന്നെ വിചാരണ ചെയ്തു കഴിഞ്ഞു.തെറ്റും ശേരിയും തിരിച്ചറിയാന്‍ എനിക്ക് സാധിക്കും. നിന്ഹലെ പോലെ തന്നെ പ്രതികരണ ശേഷി ഉള്ള ഒരുവള്‍ തന്നെയാണ് ഞാനും.ഒരു വ്യത്യാസമേ ഉള് ഞാന്‍ ഒരു പെണ്ണായി പോയി.എന്നെ സ്നേഹത്തോടെ ഉപദേശിച്ച എന്റെ പ്രിയകൂട്ടുകാര്‍ക്ക് മുന്‍പില്‍ ഞാന്‍ തോല്‍ക്കുകയാണ്.ഇനി മുതല്‍ ഞാനും എല്ലാ പെന്കുട്ടികല്‍കായും സമൂഹം തീര്‍ത്ത ആ വേലി കെട്ടിന് അപുറത്തു നിന്നുകൊല്ലം..ഞാനും നന്നവുകയാണ്.എന്നിളില്‍ നിന്നും വിദൂരമായ എന്നെ തേടി ഞാന്‍

                                                                                 ശുഭരാത്രി

                                                                                        ആദി
                                                                                                                     

2012/02/21

കൂട്ടായ്‌ നീ മാത്രം

ദുഖിക്കെണ്ടോമലെ,ദുഖമത്
ഇല്ലതതോന്നിനെയുമോര്തിനി വേണ്ട
ഉണ്ടെന്ന്‍ നീ ധരിച്ചവയോക്കെയും
വെറും നിന്‍റെ തോന്നലുകള്‍ മാത്രം
നേര്‍ക്കുനേര്‍ വരും വിജനമാം
ജീവിതപാത കണ്ടേ ഉഴലേണ്ട നീ
ഓടിയൊളിക്കാന്‍,മാറിനടക്കാന്‍
വഴികള്ളിലെതുമിനി………………
ചന്ജലപെടെണ്ട,നീ മനസിനെ
കാരിരുംബാക്കുക…………………
രാകിവേല്ലുപിചോരാ ഹൃദയതിലിനി
ഓര്‍മ്മകള്‍ വെറും പഴ്കനലാവട്ടെ
കൂടെ നടക്കാനിനി സ്വപ്നങ്ങളില്ല
ഉള്ളതോ നിന്‍ നിഴല്‍മാത്രം 
കരയാം നിനക്കിനി,ചിരിക്കാം
അളവുകൊലുകളുടെ എന്നമറിയാതെ
ഇനിയും മടിക്കുന്നുവോ നിന്‍ ഹൃദയം
ഇനിയുംപൊഴിയുന്നുവോ മിഴിന്നീര്‍ മുത്തുകള്‍
ഓര്‍ക്കൂ നീയാ വെറും വാക്ക്
ഉപ്പിന്‍റെ വിലയുല്ലോര നീരുറവ
ആര്‍ക്കുവേണ്ടി ഒഴുക്കുന്നു നീ
നിന്‍റെ പുഞ്ചിരിപോലും ഓരോര്ര്‍മയായെ
ശേഷിക്കുന്നിലാരിലും………… 
ഇനിയുംകതോര്‍ക്കുന്നുവോ
ഒരു പിന്‍വിളിക്കായ്‌…………………………. …..
ആരുടെ?അരുമില്ലവിടെ നിനക്കായ്‌
നിന്നെ ഒര്തോനെ മന്ദഹസിക്കാന്‍
നിനക്കിനി നീ മാത്രം
കൂട്ടായ്‌ നീ മാത്രം………