About Me

My photo
ഞാന്‍ ആദിത്യ........ആദി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ട്ടം......മനസ്സില്‍ തോന്നുന്നത് എഴുതുക എന്നത് എന്‍റെ ദുശീലമാണ്....എന്റെ സ്വപ്‌നങ്ങള്‍ ദുഃഖങ്ങള്‍ സന്തോഷങ്ങള്‍ നഷ്ടങ്ങള്‍ ഇതൊക്കെ അക്ഷരങ്ങളായി ഇനി ഈ മേചില്പുറത്തു.......

2013/07/28

ഹരി ഓം

കഥ തുടരുന്നു...............

രാത്രിയുടെ ഇരുട്ടിലേക്ക് ഞങ്ങളെയും കൊണ്ട് നീങ്ങിയ വണ്ടി ഏകദേശം ഒരു മണിക്കൂറിനു ശേഷം മതില്‍ കെട്ടി മറച്ച ഒരു കെട്ടിടത്തിന്റെ മിന്നില്‍ നിര്‍ത്തി...പാതി മയക്കത്തില്‍നിന്നുണര്‍ന്നു ഞങ്ങള്‍ ആ കെട്ടിടത്തിന്റെ വാതില്‍ക്കലേക്ക് ആകാംഷയോടെ നോക്കി ഇരുന്നു.. ആ വാതില്‍ തുറന്നു എന്ത് അറബി അത്ഭുതം ആണ് വരാന്‍ പോകുന്നത് എന്നറിയില്ലല്ലോ..താമസിയാതെ വാതില്‍ തുറന്നു.ഉറക്കച്ചടവോടെ ദേണ്ടെ വേറെ ഒരു അറബി ചേട്ടന്‍..,,,ഡ്രൈവര്‍ ഞങ്ങളോടെ ഇറങ്ങിക്കോളാന്‍ പറഞ്ഞു..ഇപ്പൊ കണ്ട അറബി ചേട്ടന്‍ നയിക്കുന്ന ജാഥയില്‍ ഞങ്ങള്‍ അകത്തേക്ക് നടന്നു.. കൂടെ എടുത്താല്‍ പൊങ്ങാത്ത ഞങ്ങളുടെ ലഗേജും ..പിന്നെയും വാതില്‍..,, വീണ്ടും ആകാംഷയോടെ ആ വാതിലിലേക്ക് എല്ലാവരുടെയും കണ്ണുകള്‍..,, വാതില്‍ തുറന്നു.. പിന്നെയും അറബി അത്ഭുതം പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് മുന്നില്‍ ഒരു ഫിലിപ്പീനി അത്ഭുതം...കുട്ടി ഉടുപ്പിട്ട ഒരു ഫിലിപ്പീനി അമ്മച്ചി.. അങ്ങനെ ആദ്യമായി ഒരു ഫിലിപീനിയെ കണ്ടു..മതില്‍ കെട്ടി മറച്ച ആ ഹൌസിന്റെ മദര്‍ (house mother)ആണ് ആ ഫിലിപ്പീനി മദര്‍.., മദര്‍ ഞങ്ങളെ എല്ലാവരെയും അകത്തേക്ക് സ്വാഗതം ചെയ്തു..ആ ഹൌസിന്റെ സ്വീകരണമുറിയില്‍ ഇനി എന്ത് എന്ന അടുത്ത ആകാംഷയോടെ ഞങ്ങള്‍ ഇരുന്നു..മദര്‍ എന്തൊക്കെയോ പേപ്പറുകള്‍ തപ്പി പെറുക്കുകയാണ്..ഇതിന്റെ ഇടയില്‍ ഒന്ന് രണ്ടു തലകള്‍ ആ മുറിയുടെ വാതില്‍ക്കല്‍ ഒളിഞ്ഞു കളിക്കുന്നുണ്ട്..ഞങ്ങള്‍ക്ക് മുന്നേ ഈ പറഞ്ഞ ആകംഷകള്‍ എല്ലാ മറികടന്ന ഭാഗ്യവതികള്‍ ആണ് ആ തലകളുടെ ഉടമസ്ഥര്‍ . അവരെ കണ്ട പാടെ ഞങ്ങള്‍ടെ കൂട്ടത്തില്‍ ഒരാള്‍ കുടിക്കാന്‍ ഇച്ചിരി വെള്ളം ചോദിച്ചിരുന്നു..ഒന്ന് രണ്ടു കുപ്പി വെള്ളവും നാലഞ്ചു ആപ്പിളും ഓറന്ജും അവര്‍ ഞങ്ങള്ക്കായി ദാനം ചെയ്തു..വെള്ളം കുടിച്ചു ദാഹം മാറ്റുന്നതിനിടയില്‍ മദര്‍ ഓരോരുത്തരുടെയായ്‌ പേര് വിളിച്ചു തുടങ്ങി.പേരും വിവരങ്ങളും ചോദിച്ചു എഴുതുകയാണ്.പിന്നെ ഒരു പച്ച ബുക്കില്‍ നമ്മുടെ വിലപ്പെട്ട ഒപ്പും ഇടിക്കുന്നുണ്ട്.ഇവര്‍ക്കിത് നാളെ നേരം വെളുത്തു ചെയ്താ പോരെ.. ഞങ്ങള്‍ക്ക് നല്ല ദേഷ്യം വരുന്നുണ്ട്.. ഫിലിപ്പീനി മദര്‍ന് ഇത് വല്ലതും മനസിലാകുമോ.. അവര്‍ അവരുടെ ജോലി തുടര്‍ന്നു.ഒന്ന് രണ്ടു പേരുടെ ഒപ്പിടില്‍ കര്‍മം കഴിഞ്ഞപ്പോഴാണ് സംഭവം മനസിലാകുന്നത്..രാത്രി രണ്ടു മണിക്ക്  അമ്മച്ചി ഞങ്ങളെ കൊണ്ട് കോണ്‍ട്രാക്റ്റില്‍ ആണ് ഒപ്പിടിക്കുന്നത്.നേരത്തെ പറഞ്ഞ ആ പച്ച ബുക്ക്‌ ആണ് കോണ്‍ട്രാക്റ്റ്.അതില്‍ ഒരൊറ്റ അക്ഷരം ഇല്ല ഇംഗ്ലീഷ്.. നമ്മുടെ ഒപ്പ് അല്ലാതെ.മദര്‍ ചൂണ്ടി കാണിക്കുന്നിടത് ഒപ്പ് വയ്ക്കുന്നു.അത്രേ ഉള്ളു നമ്മുക്ക് കോണ്ട്രാക്റ്റ്..ഒപ്പിടില്‍ കര്‍മങ്ങള്‍ എല്ലാം കഴിഞ്ഞു ഹൌസ് മദര്‍ ഞങ്ങള്‍ക്ക് ഭാവികാര്യങ്ങളെ പറ്റി ഏകദേശരൂപരേഖ തന്നു..ഈ ഹൌസ് ഞങ്ങളുടെ താല്‍കാലിക ഹൌസ് മാത്രം ആണ്.വരും ദിവസങ്ങളില്‍ ഞങ്ങളുടെ മെഡിക്കല്‍ ഉണ്ടാകും.അതിനു ശേഷം മുധരിയായില്‍  (ministry)നിന്നും ഹൌസ് മദര്‍നു അറിയിപ്പ് കിട്ടും ഞങ്ങളുടെ പോസ്റ്റിങ്ങിന്‍റെ വിവരങ്ങളെ കുറിച്ച്.നാളെയും മറ്റെന്നാളും സൌദിയില്‍ അവധി ദിവസങ്ങള്‍ ആയതിനാല്‍ മെഡിക്കല്‍ ഉണ്ടാകുകയില്‍.,മദര്‍ കാണിച്ചു തരുന്ന മുറിക്കുള്ളില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ ഞങ്ങള്‍ക്ക് വിശ്രമിക്കാം.
          ഞങ്ങള്‍ക്കായ്‌ അനുവദിക്കപ്പെട്ട മുറിയില്‍ ഞങ്ങള്‍ വിശ്രമം ആരംഭിച്ചു..ആഹാരം ഉറക്കം പരദൂഷണം പരിചയപ്പെടല്‍) )..,ഇതായിരുന്നു വിശ്രമത്തിന്റെ ഭാഗങ്ങള്‍.,അവധി കഴിഞ്ഞുള്ള ആദ്യത്തെ ദിവസം ഞങ്ങളില്‍ പകുതി ആളുകളെ മെഡിക്കലിനായ്‌ കൊണ്ട് പോയി.ഞങ്ങളെ കൊണ്ട് പോകുന്നത് ഹൌസ് മദര്‍ന്‍റെ സഹായി ഒരു നേപാളി സ്ത്രീ ആണ് (പേര് ഞാന്‍ മറന്നു പോയി)മെഡിക്കല്‍ കഴിഞ്ഞു തിരിച്ചു ഹോസ്റ്റെലിലേക്ക് മടങ്ങാന്‍ തുടങ്ങുകയാണ്.എവിടുന്നോ വന്ന ഒരു ഉള്‍വിളിയില്‍ ഞാന്‍ എന്റെ കഴുത്തില്‍ കയ്യോടിച്ചു.. പതിനാലു വര്‍ഷമായി എന്റെ കഴുത്തില്‍ കിടന്നിരുന്ന എന്റെ മാല കാണാനില്ല.എന്റെ മാല കാണുന്നില്ല എന്ന് കൂട്ടത്തിലുള്ളവരോട് പറഞ്ഞു..നേപാളിയെയും വിവരം അറിയിച്ചു.x ray എടുക്കാന്‍ സമയം അവിടെ ഊരി വച്ച് എടുക്കാന്‍ മറന്നതാവും.നമ്മുക്ക് പോയി അവിടെ നോക്കാം. ആരോ പറഞ്ഞു..ഞങ്ങള്‍ ഒന്ന് രണ്ടു പേര്‍ x ray departmentലേക്ക് ഓടി.അവിടെ ചെന്ന് ചേച്ചിമാരോട് കാര്യം പറഞ്ഞു.അവിടെ എല്ലാം നോക്കി.മാല അവിടെ എങ്ങും ഇല്ല.ഞങ്ങള്‍ പോയ സ്ഥലങ്ങളില്‍ ഒക്കെ നോക്കി.എങ്ങുന്നും മാല കിട്ടിയില്ല.പോയത് പോയി എന്ന് സമാധാനിക്കാന്‍ ശ്രെമിച്ചു കൊണ്ട് ഹോസ്റ്റെലിലേക്ക്  പോകാന്‍ ഇറങ്ങി.അപ്പൊ പുറകില്നിന്നു ഒരു ശബ്ദം ."മാല കിട്ടി "
ഞങ്ങള്‍ നിന്നതിനു കുറച്ചു പുറകിലായ് കോറിഡോറില്‍ തന്നെ കിടപ്പുണ്ടായിരുന്നു എന്റെ മാല.(അവള്‍ക്കങ്ങനെ എന്നെ വിട്ടു പോകാനാവില്ല.ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം അതാണെയ്).
തിരിച്ചു കിട്ടിയ മാലയുമായ് ഞങ്ങള്‍ ഹോസ്റ്റെലിലേക്ക് മടങ്ങി.അടുത്ത ദിവസം ബാക്കിയുള്ളവരുടെ മെഡിക്കല്‍ കഴിഞ്ഞു..ഇനീ  പോസ്റ്റിങ്ങിനായുള്ള കാത്തിരുപ്പ്.അടുത്ത രണ്ടു ദിവസങ്ങളിലൊന്നില്‍ ഹൌസ് മദര്‍ ഞങ്ങളെ വീണ്ടും സ്വീകരണ മുറിയിലേക്ക് വിളിപ്പിച്ചു.ഓരോരുത്തരുടെയായി പോസ്റ്റിങ്ങ്‌ ഏതു ഹോസ്പിറ്റലില്‍ ആണെന്ന് പറയുകയാണ്.ഒന്നില്‍ കൂടുതല്‍ പേര്‍ ഒരേ ഹോസ്പിറ്റലിലേക്ക് പോസ്റ്റിങ്ങ്‌ ഇട്ടിട്ടുണ്ട്.എന്റെ മാത്രം പോസ്റ്റിങ്ങ്‌ പറഞ്ഞത് ആര്‍ക്കും മനസിലായില്ല..ആ ഹോസ്പിറ്റലിന്റെ പേരും സ്ഥലവും ഇതിനു മുന്നേ പറഞ്ഞു കേട്ടിട്ടില്ല.ഞാന്‍ മദര്‍ന്റെ അടുത്ത് പോയി ചോദിച്ചു എന്റെ ഹോസ്പിറ്റലിന്റെ പേര് ഒന്ന് കൂടെ പറയാമോ..__________________ ഡിസ്പെന്‍സറി..എന്റെ തലയില്‍ നിന്ന് ഒക്കെ ചൂട് പോകുന്നത് പോലെ എനിക്ക് തോന്നി.ഏതാണ്ട് പട്ടിക്കാട്ടിലെ ഡിസ്പെന്‍സറി ആണ്.മുന്‍പു കേട്ട ഡിസ്പെന്‍സറി കഥകള്‍ അത്ര നല്ലതല്ല.വേറെ ഹോസ്പിറ്റലിലേക്ക് മാറി കിട്ടുമോ എന്ന് മദറിനോട് അന്വേഷിച്ചു.അങ്ങനെ ഒന്നും ആഗ്രഹിക്കുകയെ വേണ്ട എന്ന് അവരുടെ മറുപടിയില്‍ നിന്ന് വ്യെക്തമായി..സംഭവിക്കുന്നതെല്ലാം നല്ലതിന് ... അങ്ങനെ ആശ്വസിക്കാന്‍ ശ്രെമിച്ചു ഈ പാവം ഞാന്‍.., എങ്ങനെ ആശ്വസിക്കും ഞാന്‍.,കേട്ട കഥകള്‍ ഓര്‍ത്താല്‍ ഞാന്‍ എങ്ങനെ ആശ്വസിക്കും.വീണ്ടും ദൈവത്തോട് ദേഷ്യം തോന്നി.
(ആഗ്രഹിക്കുനത് നടക്കാത്തപ്പോള്‍ എനിക്കുണ്ടാകുന്നതാണ് ഈ ദേഷ്യം) .

          വരും ദിവസങ്ങളില്‍ ഞങ്ങളെ കൊണ്ട് പോകാന്‍ ആതാത് സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ വരും.എല്ലാവരും റെഡി ആയി ഇരിക്കുക.മദര്‍ മുന്നറിയിപ്പ് നല്‍കി..പിന്നേം കാത്തിരുപ്പ്..വാതില്‍ക്കല്‍ ബെല്ലടി ശബ്ദം കേള്‍ക്കുമ്പോള്‍ എല്ലാവരും കൂടെ ഒരു ഓട്ടം ആണ് അങ്ങോട്ട്‌..,..ആര്‍ക്കുള്ള നറുക്ക് ആണെന്ന് അറിയില്ലലോ..അങ്ങനെ വന്ന ബെല്ലടികളില്‍ ഞങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു.അവിടെ എത്തിയിട്ട് അന്ന് പന്ത്രണ്ടു ദിവസം ആകുന്നു.റൂമില്‍ ഞങ്ങളില്‍ രണ്ടു പേര് മാത്രം ..ഞാനും സുജയും..ഞങ്ങളെ ഏറ്റെടുക്കാന്‍ ആരും ഇതുവരെ വന്നില്ല..ഞങ്ങള്‍ കാത്തിരിപ്പിന്റെ വിരസതയില്‍..,,വാതില്‍ക്കല്‍ ആരോ വിളിക്കുന്നു.കൂടെ ബെല്ലടിക്കുന്നുമുണ്ട്.ഞങ്ങള്‍ എത്തി നോക്കി വാതില്‍ക്കലേക്ക്..വീണ്ടും ഒരു അറബി ചേട്ടന്‍...,, അറബിയില്‍ എന്തൊക്കെയോ ഞങ്ങളോട് പറഞ്ഞു.. എല്ലാം മനസിലായത് കൊണ്ട് ഹൌസ് മദറിനെ വിളിച്ചു കൊണ്ട് വന്നു ഞങ്ങള്‍..,, ഞങ്ങളില്‍ ആരെയോ കൊണ്ട് പോകാന്‍ ഉള്ള വണ്ടിയുടെ സാരഥി ആണ് ആ അറബി ചേട്ടന്‍..,, ടിം!! നറുക്ക് എനിക്കാണ്..പെട്ടന്നു ലഗേജു എടുത്തു അയാള്‍ടെ കൂടെ ചെല്ലാന്‍ മദര്‍ പറഞ്ഞു..സുജയോടു യാത്ര പറഞ്ഞു അറബിചേട്ടന്റെ കൂടെ ഏതോ പട്ടിക്കാട്ടിലേക്ക് ഞാന്‍ യാത്ര തുടങ്ങി..

      കേട്ടറിഞ്ഞ കഥകളിലെ അറബിച്ചേട്ടന്മാര്‍ അത്ര സല്സ്വഭാവികള്‍ അല്ല..എങ്ങോട്ടാണെന്നോ,ഇയാള്‍ ആരെന്നോ എനികറിയില്ല.അമ്മ തന്നുവിട്ട രാമായണവും ലളിതാശാസ്രനാമവും അടങ്ങുന്ന ഹാന്‍ഡ്‌ബാഗില്‍ മുറുകെ പിടിചു ഞാന്‍ ഇരുന്നു.ഈശ്വരാ ഒരാപത്തും കൂടാതെ എന്നെ എന്റെ ഡിസ്പെന്‍സറിയില്‍ എത്തിക്കണേ.. സകലദൈവങ്ങളെയും വിളിച്ചു ഞാന്‍ പ്രാര്‍ഥിച്ചു.കുറെ ദൂരം മുന്നോട്ടു പോയി ഡ്രൈവര്‍ വണ്ടി നിര്‍ത്തി എവിടേക്കോ ഇറങ്ങി പോയി.കുറച്ചു നേരം കഴിഞ്ഞു കയ്യില്‍ കുറച്ചു ഇലകളുമായ് ആയാള്‍ വന്നു.അതില്‍ കുറച്ചു ഇലകള്‍ എന്റെ നേരെ നീട്ടി.ഞാന്‍ വേണ്ട എന്നര്‍ത്ഥത്തില്‍ തല ആട്ടി.. അയാള് സമ്മതിക്കില്ല..ഞാന്‍ വാങ്ങിച്ചേ പറ്റു.കുറച്ചു ഇലകള്‍ ഞാന്‍ കയ്യില്‍ വാങ്ങി.അത് രണ്ടു കയ്യും കൊണ്ട് തിരുമ്മാന്‍ ആങ്ങ്യം കാണിച്ചു.അപ്പോള്‍ നല്ല മണം വരുമെന്നും ആന്ഗ്യതിലൂടെ എന്നോട് പറഞ്ഞു.ഇല തിരുമ്മുന്നതായ് ഞാന്‍ ആക്ടിംഗ് ചെയ്തു.സംഭവം നമ്മുടെ കാട്ടുതുളസി ആണ്.പേടിക്കേണ്ടതില്ല എന്ന് മനസ്സില്‍ ഇരുന്നു ആരോ വിളിച്ചു പറഞ്ഞു.വണ്ടി പിന്നെയും മുന്നോട്ടു.ഡ്രൈവര്‍ എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്.മൊബൈലില്‍ ഒന്ന് രണ്ടു പിള്ളേരുടെ ഫോട്ടോ ഒക്കെ കാണിക്കുന്നുണ്ട്.എല്ലാത്തിനും ഞാന്‍ ചിരിച്ചു കാണിക്കും.

    കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ പുറത്തെ കാഴ്ചകള്‍ക്ക് മാറ്റം വരാന്‍ തുടങ്ങി..തീര്‍ത്തും വിജനമായ റോഡ്‌.,രണ്ടു വശത്തും കണ്ണെത്താദൂരത്തോളം പടര്‍ന്നു കിടക്കുന്ന മരുഭൂമി.എങ്ങും ഒരു മനുഷ്യജീവനെ പോലും  കാണാന്‍ ഇല്ല.ജീവിതത്തില്‍ ഞാന്‍ അത്രയും പേടിച്ചിട്ടില്ല ഒരിക്കലും.ഒരു പെണ്ണിന്റെ അരെക്ഷിതാവസ്ഥ അനുഭവിച്ചറിയുകയായിരുന്നു ഞാൻ .,ഗദാമ്മ  സിനിമ ഞാന്‍ ആ യാത്രയ്ക്ക് മുന്‍പേ കണ്ടിരുന്നുവെങ്കില്‍ ആ വണ്ടിയില്‍ വച്ച് തന്നെ പേടിച്ചു ഞാന്‍ മരിച്ചെനേം.വല്ലപ്പോഴും ഒന്നോ രണ്ടോ വാഹനങ്ങള്‍ ഞങ്ങളെ കടന്നും എതിരെയും പോകുന്നുണ്ട്.ഉറങ്ങിക്കോളാന്‍ ഒക്കെ ആ മനുഷ്യന്‍ എന്നോട് പറയുന്നുണ്ട്.പേടിച്ചു ഞാന്‍ എങ്ങനെ ഉറങ്ങും..വീട്ടിലേക്കു ഒന്ന് വിളിക്കണമെന്ന് മനസ്സില്‍ തോന്നാന്‍ തുടങ്ങിട്ട് കുറച്ചു നേരമായി..എന്റെ ഇപ്പഴത്തെ അവസ്ഥ അറിഞ്ഞാല്‍ അവര്‍ കൂടുതല്‍ പേടിക്കും എന്നതുകൊണ്ട് ആ ആഗ്രഹം ഞാന്‍ ഉപേക്ഷിച്ചു.ഒരൊറ്റ പ്രാര്‍ത്ഥന മാത്രം.എന്റെ ദേവി ആ കാട്ടുമുക്കില്‍ എനിക്ക് വേണ്ടി നീ ഒരാളെ കരുതണെ !

        ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞു വണ്ടി ഒരു ഇടവഴിയിലേക്കു തിരിഞ്ഞു.ആ വഴിയുടെ ഒരു വശത്ത് കുറെ ടയറുകള്‍ കൂട്ടി ഇട്ടിരിക്കുന്നു.പിന്നെ പൊട്ടി പൊളിഞ്ഞു കിടക്കുന്ന കുറെ കെട്ടിടങ്ങളും കാണാം അവിടെ ഇവിടെയായി..വണ്ടി ഒരു ഇരുമ്പ് ഗേറ്റ് കടന്നു നരച്ച പെയിന്റ് അടിച്ച ഒരു കെട്ടിടത്തിന്റെ പുറകു വശത്ത് നിര്‍ത്തി.ഡ്രൈവര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി ആ കെട്ടിടത്തിന്റെ ഇരുമ്പു വാതിലില്‍ കയ്യ് കൊണ്ടടിച്ചു ശബ്ദം ഉണ്ടാക്കി..ഒന്ന് രണ്ടു മിനിട്ടിനുള്ളില്‍ ആ വാതില്‍ തുറന്നു.ഒരു തല മാത്രം വെളിയില്‍ കാണാം..ഒരു ചേച്ചീ.ഈശ്വരന്‍ എനിക്കായ്‌ കരുതിവച്ചിരുന്ന ആള്‍..,, എന്നോട് വണ്ടിയില്‍ നിന്ന് ഇറങ്ങി അകത്തേക് വരാന്‍ ചേച്ചീ പറഞ്ഞു..മലയാളം കേട്ടപ്പോ തന്നെ മനസിലായി ആളു തമിഴ്നാട്ടു കാരി ആണ്.ഞാന്‍ എന്റെ സ്വര്‍ഗത്തിലേക്ക് കാലെടുത്തു വച്ച്..അകത്തു കയറിയ ഉടനെ കോണിപടിയുടെ മുകളില്‍ നിന്നും വേറെ സ്ത്രീ ശബ്ദം.. ഈശ്വരന്‍ എനിക്കായ് കരുതി വച്ച രണ്ടാമത്തെ ആള്‍..,കോണി കേറി മുകളില്‍ ചെല്ലുന്നതാണ് ഹോസ്റ്റല്‍..,താഴെ കാണുന്നതാണ് ഡിസ്പെന്‍സറി..ലഗേജുകള്‍ ഒക്കെ എടുത്തു കോണി കയറി ചെന്നപോ മുന്‍പ് കേട്ട സ്ത്രീശബ്ദത്തിന്റെ ഉടമയെ കണ്ടു.ലിനസ് ചേച്ചീ! താഴെ വച്ച് കണ്ടത്  വയല  ചേച്ചീ..പൊട്ടിപോളിഞ്ഞു കിടക്കുന്ന ടെറസും കടന്നു ഹോസ്റ്റലിന്റെ ഉള്ളിലേക്ക്.. ലഗേജുകള്‍ എല്ലാം ചേച്ചിമാര്‍ ഒരു മുറിയില്‍ കൊണ്ട് വച്ചു.അകത്തേക്ക് എന്നേയും  ക്ഷണിച്ചു .

         പരിചയപ്പെടല്‍ ആഹാരം കഴിക്കല്‍ എന്നിവയ്ക്കിടയില്‍ എനിക്ക് എന്റെ സ്വര്‍ഗത്തെപറ്റിയുള്ള കാര്യങ്ങള്‍ കൂടുതല്‍ മനസിലാവുകയായിരുന്നു..ആ രണ്ടു ചേച്ചിമാരും അവിടെ താല്കാലികമായ് വന്നവരാണ്..അവിടെ അടുത്ത് തന്നെയുള്ള ഡിസ്പെന്‍സറികളിലെ സ്റ്റാഫ്‌ ആണ് അവര്‍.,, എന്റെ ഡിസ്പെന്‍സറിയുടെ പേര് "THARFIYA GARBIYA DISPENSARY".
  സ്ഥലത്തിന്റെ പേര് "അത്തര്‍ഫിയാ".ഈ ഡിസ്പെന്‍സറിയില്‍ ആകെ രണ്ടു സ്റ്റാഫ്‌...,,ഇവിടുത്തെ പഴയ രണ്ടു സ്ടാഫ്ഫും അവധിക്കു പോയിട്ട് തിരിച്ചു വന്നില്ല.അവര്‍ ഇനി വരുകയും ഇല്ല..അതിനു പകരം വന്ന പുതിയ സ്റ്റാഫ്‌ ആണ് ഈ ഞാന്‍.. ,എനിക്ക് കാര്യങ്ങള്‍ ഒക്കെ പഠിപ്പിച്ചു തന്നിട്ട് ഇപ്പൊ ഉള്ള ചേച്ചിമാര്‍ അവരുടെ സ്ഥലങ്ങളിലേക്ക് തിരിച്ചു പോകും.
വേറെ ഒരു പുതിയ സ്റ്റാഫ്‌ ഉടന്‍ തന്നെ വരും.. എന്നാണു എന്ന് മാത്രം ആര്‍ക്കും അറിയില്ല..കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും എല്ലാം കൂടെ എന്റെ തലയ്ക്കുള്ളില്‍ ആശയസംവാദത്തില്‍ ആണ്..തല്‍കാലം താമസിക്കാന്‍ എനിക്ക് ഒരു മുറി തുറന്നു കിട്ടി..തല്കാലത്തേക്ക് മാത്രം.ചേച്ചിമാര്‍ പോയ്കഴിയുംപോള്‍ ആ നല്ല മുറി എനിക്കായ്‌ ഒഴിഞ്ഞു കിട്ടും.തല്ക്കാലം കിട്ടിയ മുറിയുടെ ഒരു കോണില്‍ ഒരു കട്ടിലും ഒരു മേശയും.. അതാണ്‌ എന്റെ ലക്ഷ്മണ രേഖ  . അതിന്റെ അപ്പുറത്തേക്ക് കടന്നു കൂടാ.. പഴയ സ്റ്റാഫ്‌ ഉപേക്ഷിച്ചു പോയ സാധനങ്ങള്‍ ആണ് മുറിയുടെ ബാക്കി ഭാഗത്ത്..ആ പൊടി പിടിച്ച മുറിയില്‍ ഞാന്‍ എന്റെ ജീവിതം ആരംഭിച്ചു.. പിറ്റേന്ന് മുതല്‍ ഡ്യുട്ടിക്ക് പോയി തുടങ്ങി..ഈജിപ്‌ഷ്യന്‍ ഡോക്ടറെ പരിചയപ്പെട്ടു.. ബെങ്കാളിക്കാരന്‍ ജോസ്മിയായെ പരിചയപ്പെട്ടു.ജോസ്മിയ  ആണ് അവിടുത്തെ സ്വീപര്‍ കം അറ്റെണ്ടര്‍.,,

    തുടര്‍ന്നുള്ള ദിവസങ്ങളില്‍ വയല  ചേച്ചി സ്വന്തം സ്ഥലത്തേക്ക് തിരിച്ചു പോയി..
ഞാന്‍ പുതിയ സ്ഥലവും ഭാഷയും നിയമങ്ങളുമായ് പൊരുത്തപ്പെടാന്‍ ഉള്ള ശ്രെമത്തിലും.ഒരു വല്യ ആള്കൂട്ടത്തിന്റെ നടുവില്‍ നിന്നും ഞാന്‍ പെട്ടന്ന് ഒറ്റയ്ക്കായത് പോലെ..പല രാത്രികളിലും ഉറക്കെ കരഞ്ഞു തീര്‍ത്തിട്ടുണ്ട്..പിടിച്ചു നിന്നെ പറ്റൂ..നാട്ടില്‍ വീട് പട്ടിണികൂടാതെ കഴിയണമെങ്കില്‍ ഇതൊക്കെ സഹിച്ചേ മതിയാകു.. പെട്ടന്ന് ഒരു ദിവസം ലിനസു ചേച്ചിയും സ്വന്തം സ്ഥലത്തേക്ക് പോയി.. തീര്‍ത്തും ഞാന്‍ ഒറ്റയ്കായി ആ വല്യ കെട്ടിടത്തില്‍..,, രാത്രി ഒരു മണി ആകുമ്പോള്‍ സെക്യൂരിറ്റി  വരും.. എന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വന്ന ഡ്രൈവറുടെ ഭാര്യ ആണ് സെക്യുരിറ്റി.. പേര് നൂറ... രാത്രി ഒരുമണിക്ക് വന്നു മൂന്നു മണി ആകുമ്പോള്‍ നൂറ വീട്ടിലേക്കു പോകും.. അങ്ങനെ രാവും പകലും ഞാന്‍ ഒറ്റയ്കായ്‌..,, കൃത്യ സമയത്ത് തന്നെ എന്റെ പ്രിയപ്പെട്ട മൊബൈല്‍ പണിമുടക്കിലും പ്രവേശിച്ചു. സ്വിച്ച് ഓണ്‍ ആകുന്നില്ല മൊബൈല്‍..,കയ്യില്‍ പൈസ ഇല്ല.. ഭാഷ അറിയില്ല. ആരെയേലും ഒന്ന് വിളിക്കണമെങ്കിൽ  മൊബൈല്‍ ഇല്ല..എന്ത് ചെയ്യണം ഞാന്‍..,, ഒന്നുങ്കില്‍ ഞാന്‍ ഒരു ഭ്രാന്തി ആകും.ആല്ലെങ്കില്‍ ഇതിനെ ഒക്കെ ധൈര്യത്തോടെ നേരിടണം.രണ്ടാമത്തെ ഓപ്ഷന്‍ ഞാന്‍ തിരഞ്ഞെടുത്തു.. ഉറങ്ങാതെ രാത്രി ജനലിലേക്ക് നോക്കി കിടന്നു നേരം വെളുപ്പിക്കും.. പകലിന്റെ നിശബ്ധതയുമായ് കൂട്ട്കൂടി...ഇടയ്ക്ക് ജോസ്മിയായുടെ മൊബൈലില്‍ സിം ഇട്ടു വീട്ടിലേക്കു വിളിക്കും.എന്റെ ദയനിയാവസ്ഥ കണ്ടു ജോസ്മിയ സഹായിക്കാം എന്നു പറഞ്ഞു.പൈസ കൊടുക്കുകയാണെങ്കില്‍ ആരെയ്നെകിലും കൊണ്ട് ഒരു മൊബൈല്‍ വാങ്ങിപ്പിച്ചു തരാം.ബി എല്‍ എസ് പരീക്ഷ എഴുതാന്‍ ലിന്‍സു ചേച്ചീ കടം തന്ന മൂന്നൂറു റിയാലില്‍ നിന്നും നൂറു റിയാല്‍ ജോസ്മിയായ്ക്ക് കൊടുത്തു.രണ്ടു ദിവസം കഴിഞ്ഞു ജോസ്മിയ പുതിയ ഒരു എനിക്ക് കൊണ്ട്തന്നു...
           ഏറ്റവും ഭീകരമായത് എന്റെ പാചകം ആയിരുന്നു..ഒരു ചായ പോലും ഉണ്ടാക്കാന്‍ അറിയാത്തതിന്റെ
ദൌര്‍ഭാഗ്യത്തെ ഓര്‍ത്തു ഞാന്‍ നെടുവീര്‍പെട്ടു..ഉണ്ടാക്കുന്നതൊക്കെയും വേസ്റ്റ് ബക്കറ്റില്‍ പോയ്കൊണ്ടിരിക്കുന്നു..ആപ്പിളും കുബൂസും കഴിച്ചു ദിവസങ്ങള്‍ പിന്നിട്ടു...ഒരു മാസത്തിനു ശേഷം ഇപ്പൊ കൂടെ ഉള്ള ചേച്ചീ എനിക്ക് കൂട്ടായ്‌ എത്തി...

ഇപ്പൊ വീണ്ടും ഈ റമദാന്‍കാലത്ത് ഞാന്‍ തനിച്ചാണ് ഈ കെട്ടിടത്തിനുള്ളില്‍....,,ചേച്ചീ നാട്ടില്‍ പോയിരിക്കുകയാണ്..രണ്ടു വര്ഷം മുന്‍പ് ഞാന്‍ അനുഭവിച്ച ഏകാന്തത ഇപ്പോള്‍ ഓര്മ മാത്രം.. എങ്കിലും രാത്രി കിടക്കുമ്പോള്‍ ആ ജനാലയ്ക്കലേക്ക് നോക്കുമ്പോ അന്നത്തെ രാത്രികള്‍ എനിക്ക് ഓര്‍മ വരും.. ആ ഓര്‍മകള്‍ക്ക് വേണ്ടി അടുകളയിലെ കത്തി അടുത്ത് വച്ചാണ് കിടന്നുറങ്ങുന്നത്.. പേടിചിട്ടൊന്നുമല്ല... വെറുതെ ഒരു ധൈര്യത്തിന്...........................


No comments:

Post a Comment